കോളജുകളില്‍ ഇന്‍റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം: വനിതാകമ്മിഷന്‍
Sunday, June 30, 2024 6:52 AM IST
കൊല്ലം :വിദ്യാര്‍ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും കോളജുകളില്‍ ഇന്‍റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍.

ആശ്രാമം സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ കമ്മിഷന്‍ സിറ്റിങില്‍ 78 കേസുകള്‍ പരിഗണിച്ചു.ഒന്പത് കേസുകളില്‍ തീര്‍പ്പ്കല്പിച്ചു. അഞ്ചെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 64 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി വച്ചു.

പ്രഫഷണല്‍ കോളജുകളില്‍ പോലും ഇന്‍റേണല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളത് ഗൗരവമായി തന്നെ കമ്മിഷന്‍ കാണുന്നു. ഇത് പാടില്ല എന്നും എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
വയോജനങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ സമൂഹത്തില്‍ ഏറി വരുന്നുണ്ട്. ഇത് വാര്‍ഡ് തലത്തിലോ അവിടെ കഴിയാത്തവ ആര്‍ ഡി ഓ തലത്തിലോ തീര്‍പ്പാക്കാന്‍ സാധിക്കണം. വയോജനങ്ങളുടെ സ്വത്തുവകകള്‍ തട്ടിയെടുക്കുകയും ജീവനാംശം പോലും നല്‍കാതിരിക്കുകുയും ചെയ്യുന്ന പരാതികളാണ് അധികവും.

ദമ്പതികള്‍ തമ്മിലുള്ള വഴക്കുകളും പരാതികളും ഏറിവരുന്ന സാഹചര്യത്തില്‍ വിവാഹത്തിന് മുന്‍പ് പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. കമ്മിഷന് അംഗങ്ങളായ അഡ്വ .ഹേമ എസ് .ശങ്കര്‍, അഡ്വ .സീനത്ത് ബീഗം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുരിയന്‍, കൗണ്‍സിലര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.