ആൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 81 വര്‍ഷം തടവും പിഴയും
Saturday, July 6, 2024 12:56 AM IST
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവിന് 81 വര്‍ഷം തടവും 1,61,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ പി.കെ. മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധി തവണ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ടു മർദിച്ചത് ഉള്‍പ്പെടെ എട്ടു വകുപ്പുകളിലായാണ് ഈ ശിക്ഷ.

മറ്റൊരു കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് പോക്‌സോ കോടതി മഹേഷിനെ 113 വര്‍ഷം കഠിനതടവിനും 1,75,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. ശ്രീകണ്ഠപുരം സിഐ ആയിരുന്ന കെ.ആര്‍. രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് സിഐ ഇ.പി. സുരേശനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.