കടുവ കൂട്ടിലായില്ല, മയക്കുവെടിവച്ച് പിടിക്കണമെന്ന് ആവശ്യം
Sunday, June 23, 2024 5:58 AM IST
കേണിച്ചിറ: എടക്കാട് മാന്തടത്തിൽ പശുവിനെ കൊന്ന കടുവ കൂട്ടിലായില്ല. ഇന്നലെ വൈകുന്നേരം വനാതിർത്തിയിൽ എത്തിയെങ്കിലും കടുവ കൂടിനടുത്തേക്ക് വന്നില്ല. കാപ്പിത്തോട്ടത്തിലാണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്.

ചത്ത പശുവിന്‍റെ ശരീരഭാഗം കടുവയെ ആകർഷിക്കുന്നതിന് കൂട്ടിൽ വച്ചിരുന്നു. തേക്കെപുന്നാപ്പള്ളിൽ വർഗീസിന്‍റെ മൂന്നു വയസുള്ള കറവപ്പശുവിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച പകൽ കടുവ കൊന്നത്. വീടിനു കുറച്ചകലെ സ്വകാര്യ സ്ഥലത്ത് കെട്ടിയിരുന്ന പശുവിനെയാണ് കടുവ പിടിച്ചത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതിനുസരിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം കൂട് സ്ഥാപിച്ചത്. പ്രദേശത്ത് നിരീക്ഷണത്ത് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ ഡ്രോണും ലൈവ് കാമറയും നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലാണ് എടക്കാട് മാന്തടം.

കടുവ കൂട്ടിൽ കയറാത്ത സാഹചര്യത്തിൽ മയക്കുവെടിവച്ച് പിടിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.