ടി. സുരേഷ് ചന്ദ്രൻ സ്മാരക പുരസ്കാരം ജോസഫ് എം. വർഗീസിന്
Monday, June 24, 2024 6:16 AM IST
കൽപ്പറ്റ: സഹകാരി, ജനപ്രതിനിധി, നാടക-സിനിമ പ്രവർത്തകൻ എന്നീ നിലകളിൽ വയനാട്ടിൽ വ്യക്തിമുദ്ര പതിച്ച ടി. സുരേഷ് ചന്ദ്രന്‍റെ ഓർമയ്ക്ക് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ചിത്രകാരനും ശിൽപിയുമായ ജോസഫ് എം. വർഗീസിനെ(മാനന്തവാടി)തെരഞ്ഞെടുത്തു.

നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്. കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരകം ചിങ്ങം ഒന്നിന് സമർപ്പിക്കും.

മദിരാശി ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്ര-ശിൽപ രചനയിൽ വൈദഗ്ധ്യം നേടിയ ജോസഫ് എം. വർഗീസ് വയനാട്ടിലെ പരന്പരാഗത ശിൽപികൾക്കും കർണാടകയിലെ ആദിവാസി കുട്ടികൾക്കുമായി നടത്തിയ പരിശീലന പരിപാടികൾ, ദേശീയതലത്തിൽ സംഘടിപ്പിച്ച ശിൽപ-ചിത്രരചനാ ക്യാന്പുകൾ എന്നിവ ശ്രദ്ധേയമായിരുന്നു. പാലക്കാട്ട് തസ്രാക്കിൽ ഖസാക്കിന്‍റെ ഇതിഹാസത്തിന് നൽകിയ ശിൽപഭാഷ്യം ദേഗീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേരള ലളിതകല അക്കാദമിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സൃഷ്ടികളുടെ മികവും കലാപ്രവർത്തനങ്ങളിൽ പുലർത്തുന്ന പുരോഗമന കാഴ്ചപ്പാടും പുരസ്കാര നിർണയത്തിൽ പരിഗണിക്കപ്പെട്ടതായി ജൂറി അംഗങ്ങൾ പറഞ്ഞു. ബാങ്ക് മുൻ പ്രസിഡന്‍റാണ് സുരേഷ് ചന്ദ്രൻ.