പി.എം. സുധാകരനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യവിരുദ്ധം; ബിജെപി
Tuesday, June 25, 2024 7:45 AM IST
പുൽപ്പള്ളി: പൂതാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ പി.എം. സുധാകരനെ അയോഗ്യനാക്കിയ ഭരണസമിതിയുടെ നടപടി ജനാധിപത്യ വിരുദ്ധവും ഏകാധിപത്യവുമാണെന്ന് ബിജെപി പൂതാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 22ന് കുടുംബശ്രീ ഹാളിൽ വിളിച്ചു ചേർത്ത വിശേഷാൽ പൊതുയോഗത്തിൽ പി.എം. സുധാകരനെ അയോഗ്യനാക്കാനുള്ള പ്രമേയത്തെ നൂറോളം വരുന്ന സഹകാരികൾ എതിർത്തിട്ടും അതിനെയെല്ലാം മറികടന്നാണ് അയോഗ്യനാക്കിയത്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്പാണ് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സുധാകരൻ ബിജെപിയിൽ ചേർന്നത്. ഇതിലുള്ള രാഷ്ട്രീയ വിരോധം മൂലമാണ് വ്യാജ ആരോപണങ്ങളുയർത്തി സുധാകരനെ അയോഗ്യനാക്കിയത്. സുധാകരന് വിശദീകരണം നൽകുന്നതിന് പോലും അവസരം നൽകാത്തത് ജനാധിപത്യ നിഷേധമാണ്.

പൊതുയോഗത്തിൽ പോലും ആരോപണങ്ങൾ തെളിയിക്കാനോ വിശദീകരിക്കാനോ ബാങ്ക് പ്രസിഡന്‍റ് തയ്യാറായില്ല. ഈ ഏകാധിപത്യ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. ഇതിൽ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സ്മിത സജി, വി.എസ്. ഷിബി, വി.കെ. രാജൻ, പ്രകാശൻ നെല്ലിക്കര, പി.എം. സുധാകരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.