മലപ്പുറത്തെ ബാങ്കുകളില്‍ 55,499 കോടി നിക്ഷേപം
Saturday, September 21, 2024 5:18 AM IST
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദത്തില്‍ (2024 ജൂണ്‍ വരെ) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനേക്കാള്‍ 181 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പാദത്തില്‍ (2024 മാര്‍ച്ച്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,318 കോടി രൂപയായിരുന്നു.

ഇതില്‍ 13,541 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍ പ്രവാസി നിക്ഷേപം 12,893 കോടി രൂപയായിരുന്നു. ജില്ലയിലെ മൊത്തം വായ്പകള്‍ 37,464 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 518 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.5 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 66.73 ശതമാനമായിരുന്നു.

കേരള ഗ്രാമീണ്‍ ബാങ്ക് (78.89 ശതമാനം), കാനറാ ബാങ്ക് (75.6 ശതമാനം), എസ്ബിഐ (45.58 ശതമാനം), ഫെഡറല്‍ ബാങ്ക് (31.93 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (40.48 ശതമാനം) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ എല്ലാ ബാങ്കുകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ വിവിധ ബാങ്കുകള്‍ക്കായി 716 ബാങ്ക് ശാഖകളാണുള്ളത്.

പൊതുമേഖലയില്‍ 184, സ്വാകാര്യമേഖലയില്‍ 183, ഗ്രാമീണ്‍-95, സ്മോള്‍ ഫിനാന്‍സ്-58, സഹകരണ മേഖല- 195, ഒരു പോസ്റ്റല്‍ പേയ്മെന്‍റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകള്‍. 576 എടിഎമ്മുകളും 106 സിഡിഎമ്മുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 36.26 ശതമാനം ആണ്. (മൂന്നു മാസത്തെ നേട്ടം 145 ശതമാനം). ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ 5162 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 7489 കോടി രൂപയുടെ വായ്പകള്‍ നല്‍കാനായി. 148 ശതമാനമാണ് മുന്‍ഗണനാ മേഖലയിലെ നേട്ടം.

3725 കോടി ലക്ഷ്യത്തില്‍ 5542 കോടി രൂപയുടെ വായ്പകള്‍ മുന്‍ഗണനാ മേഖലയില്‍ നല്‍കാനായി. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള വായ്പകള്‍ 1927 കോടി രൂപയാണ്. 134 ശതമാനമാണ് ഇതിലെ നേട്ടം. റവന്യു റിക്കവറി അപ്ലിക്കേഷന്‍ നല്‍കിയിട്ടുള്ള അപേക്ഷകളില്‍ പാര്‍ട്ട് പേയ്മെന്‍റ് നടത്തുകയോ തീര്‍പ്പാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അതാതു താലൂക്കുകളില്‍ വിവരം അറിയിക്കുകയും കളക്ഷന്‍ ചാര്‍ജ് കൃത്യമായി അടവാക്കുകയും ചെയ്യേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.

എല്ലാ താലൂക്കുകളിലും നടന്നു വരുന്ന റവന്യു റിക്കവറി അദാലത്തുകളില്‍ ബാങ്കുകള്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.