രൂക്ഷമായ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ചുങ്കത്തറ എടമല നിവാസികള്‍
Saturday, June 29, 2024 5:43 AM IST
എടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ചുങ്കത്തറ എടമല നിവാസികള്‍. വള്ളുവശേരി വനത്തില്‍ നിന്നും കൂട്ടമായെത്തുന്ന കാട്ടാനകളാണ് ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തുന്നത്.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതിനാല്‍ ജനം ഭീതിയിലാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ദിവസം രാത്രി എത്തിയ കൊമ്പന്‍ വീട്ടുമുറ്റങ്ങളില്‍ സ്ഥാപിച്ച വിലപിടിപ്പുള്ള ചെടികളും വാഴകളും നശിപ്പിച്ചാണ് മടങ്ങിയത്. കുര്യാക്കോസ് ചെമ്മനത്തോലിന്‍റെ റബര്‍ മരങ്ങളും തേക്കനാടി ജോര്‍ജ്, തേക്കനാടി ടോമി എന്നിവരുടെ തെങ്ങ്, വാഴ എന്നിവയുമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനശല്യത്തിന് പരിഹാരം തേടി എംഎല്‍എ, ജില്ലാ കളക്ടര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.