നിലമ്പൂര്‍ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷം : നിരത്തുകളില്‍ പൊലിയുന്നത് മനുഷ്യ ജീവനുകള്‍
Saturday, June 29, 2024 5:43 AM IST
നിലമ്പൂർ: ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. വന്യമൃഗങ്ങൾ രാത്രി-പകൽ വിത്യാസമില്ലാതെ റോഡ് മുറിച്ച് കടക്കുന്നതാണ് അപകടമരണങ്ങൾക്ക് കാരണമാകുന്നത്.

ഇന്നലെ പുലർച്ചെയാണ് എടവണ്ണ പാലപ്പറ്റയിൽ അരീക്കോട് സ്വദേശിയായ പൂവഞ്ചിരി അബ്ദുൾ ഹമീദ് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അഞ്ച് പേരാണ് കാട്ടുപന്നികൾ വാഹനങ്ങൾക്ക് കുറുകെ ചാടിയ സംഭവങ്ങളിൽ മരണപ്പെട്ടത്.

സ്ത്രികൾ ഉൾപ്പെടെ 50 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂർ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണെങ്കിലും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് വിലപ്പെട്ട മനുഷ്യ ജീവനുകൾ നഷ്ടമാകാൻ കാരണം.

കാട്ടുപന്നികൾ പെറ്റ് പെരുകുമ്പോഴും ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും വനംവകുപ്പിന്‍റെ ഭാഗത്തു നിന്നോ സർക്കാരിന്‍റെ ഭാഗത്തു നിന്നോ ഉണ്ടാകുന്നില്ല. കാട്ടുപന്നികളിൽ 80 ശതമാനവും മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള വനഭാഗങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിലുമാണുള്ളത്.

രാത്രിയായാൽ കാട്ടുപന്നികൾ അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ ഉൾപ്പെടെ നിലമ്പൂർ മേഖലയിലെ മുഴുവൻ റോഡുകളിലേക്കും എത്തുന്ന അവസ്ഥയാണുള്ളത്. ഇത് ഇരുചക്ര വാഹനകാർക്കും, ഓട്ടോറിക്ഷ യാത്രക്കാർക്കുമാണ് ഏറെ ഭീഷണിയുയർത്തുന്നത്. അരീക്കോട് -എടവണ്ണ റോഡ്, നിലമ്പൂർ - വഴിക്കടവ് റോഡ്,

നിലമ്പൂർ -കരുളായി റോഡ്, നിലമ്പൂർ - അമരമ്പലം റോഡ്, നിലമ്പൂർ - അകമ്പാടം റോഡ്, അകമ്പാടം- എരുമമുണ്ട റോഡ്, എരുമമുണ്ട -കൈപ്പിനി റോഡ്, എടക്കര -മൂത്തേടം റോഡ്, പോത്തുകൽ - മുണ്ടേരി റോഡ് എന്നിവിടങ്ങളിലെല്ലാം കാട്ടുപന്നി ഭീഷണി നിലനിൽക്കുകയാണ്.

കാട്ടാന ആക്രമണങ്ങൾക്ക് പുറമെ കാട്ടുപന്നി ആക്രമണങ്ങളും വർധിച്ചതോടെ ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ് 25ലേറെ പേർ കാട്ടാനകളുടെ ആക്രമണത്തിലും പത്തോളം പേർ കാട്ടുപന്നി ആക്രമണത്തിലും ഒരാൾ കാട്ടുപോത്ത് ആക്രമണത്തിലും കൊല്ലപ്പെട്ട ജില്ലയാണ് മലപ്പുറം.