ഷൊർണൂർ-നിലമ്പൂർ പാത; ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല
Saturday, June 29, 2024 5:43 AM IST
അങ്ങാടിപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിൽ ഓടുന്ന ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കണെമെന്നാവശ്യത്തിന് പരിഹാരമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ട്രെയിനുകളിൽ ഒന്നു മുതൽ മൂന്നു വരെ കോച്ചുകൾ വർധിപ്പിച്ചപ്പോഴും തിരക്കേറിയ നിലമ്പൂർ പാതയിലെ ട്രെയിനുകളെ പാടെ അവഗണിച്ചതായാണ് പരാതി.

നിലമ്പൂർ പാതയിലെ ഏക ദീർഘദൂര ട്രെയിനായ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെങ്കിലും ഒരു കോച്ച് വർധിപ്പിക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യം പോലും റെയിൽവേ ഇതുവരെയും നടപ്പാക്കിയിട്ടില്ല.

രാജ്യത്തെ നിരവധി ട്രെയിനുകളിൽ ബോഗികൾ വർധിപ്പിച്ചപ്പോഴും രാജ്യറാണിയിൽ ഒരു കോച്ച് പോലും കൂട്ടി ചേർത്തില്ല. രാജ്യറാണിയും കോട്ടയം എക്സ്‌പ്രസും നിലമ്പൂരിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ കോച്ചുകളിൽ സീറ്റുകൾ നിറഞ്ഞ ശേഷം ലഗേജ് ബെർത്തുകളിൽ വരെ യാത്രക്കാർ ഇരുപ്പുറപ്പിച്ചിരിക്കും.

അങ്ങാടിപ്പുറത്ത് എത്തുന്നതോടെ അകത്ത് നിന്ന് തിരിയാൻ പോലും സാധിക്കാത്ത വിധം തിരക്കേറും. യാത്രക്കാർക്ക് ശൗചാലയത്തിൽ പോകാനോ സ്റ്റേഷനിൽ ഇറങ്ങാനോ പ്രയാസപ്പെടേണ്ടിവരും. താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഒരു കോച്ചെങ്കിലും അധികമായി അനുവദിക്കണമെന്ന ആവശ്യം.