ജീവനക്കാരുടെ അഭാവം : കരുവാരകുണ്ട് സിഎച്ച്സിയിൽ രോഗികൾ വലയുന്നു
Wednesday, June 26, 2024 5:40 AM IST
കരുവാരകുണ്ട്: ജീവനക്കാരുടെ അഭാവത്തെ തുടർന്ന് കരുവാരകുണ്ട് സിഎച്ച്സിയിൽ രോഗികൾ വലയുന്നു. കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് കരുവാരകുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ.

ദിവസവും 500 ൽ അധികം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ മതിയായ ജീവനക്കാരെ നിയമിക്കാതെ കരുവാരകുണ്ട് മേഖലയിലെ ജനങ്ങളെ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്നും അക്ഷേപമുണ്ട്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആശുപത്രിയിൽ നിയമിച്ച ജീവനക്കാരെ എൽഡിഎഫ് സർക്കാർ ഇവിടെ നിന്നും പിൻ വലിക്കുകയാണുണ്ടായത്. നാലു ഡോക്ടർമാരുടെ സേവനം കടലാസിൽ ഉണ്ടങ്കിലും ചിലപ്പോൾ രണ്ട് ഡോക്ടർമാരുടെ സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്. ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് ഡോകടർമാർ പുറത്തു പോയാൽ സേവനം ഒരു ഡോക്ടറിൽ ഒതുങ്ങും.

കഴിഞ്ഞ ബലിപ്പെരുനാൾ ദിനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചതോടെ ഡോക്ടറില്ലാത്ത ആതുര സേവനമായി മാറുകയായിരുന്നു കരുവാരകുണ്ട് സിഎച്ച്സി. അന്നേ ദിവസം അവിടെയെത്തിയ നൂറുകണക്കിന് രോഗികൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നത് പാവപ്പെട്ട രോഗികൾക്ക് വൻ സാമ്പത്തിക പ്രയാസം നേരിട്ടതായും പരാതിയുണ്ട്.


ഫാർമ്മസിസ്റ്റിന്‍റെ കുറവിനെ തുടർന്ന് രോഗികൾ മരുന്നു വാങ്ങാൻ മണിക്കൂറുകൾ വരിയിൽ കാത്തുനിൽക്കണം. ദിവസ വേതനത്തിന് നിയമിച്ചിരിക്കുന്ന ജീവനക്കാരണധികവും നിലവിലുള്ളത്. സ്റ്റാഫ് നഴ്സിന്‍റെ കുറവും പരിഹരിച്ചിട്ടില്ല. രോഗികൾക്ക് ടോക്കൺ കൊടുക്കുന്നിടത്തും ജീവനക്കാരില്ല. മരുന്നു വാങ്ങുന്നിടത്ത് വൃദ്ധജനങ്ങൾക്ക് പ്രത്യേക പരിഗണ ലഭിക്കാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

വരിയിൽ നിൽക്കുന്ന രോഗികൾ തളർന്നുവീഴുന്നതും ഇവിടെ നിത്യസംഭവമാണ്. കിടത്തി ചികിത്സക്ക് അരക്കോടിയിലധികം രൂപ ചിലവഴിച്ച് ഇവിടെ കെട്ടിടങ്ങൾ നിർമിച്ചെങ്കിലും ശൂന്യമായി കിടക്കുകയാണ്. ജീവനക്കാരുടെ അഭാവമാണ് ഇതിന്‍റെ പിന്നിലെന്ന് അധികൃതർ പറയുന്നു.