മഞ്ചേരി ജനറല്‍ ആശുപത്രി നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം: കെജിഎംഒഎ
Friday, September 27, 2024 5:37 AM IST
മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ജനറല്‍ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ വിവിധ ജില്ലാ ,താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയത് ഇതിന്‍റെ ഭാഗമാണെന്ന് കമ്മിറ്റി ആരോപിച്ചു.

ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുന്ന ജില്ലയിലെ മറ്റു ആശുപത്രികളുടെ വികസനത്തിനും ഇത് തടസ്സം സൃഷ്ടിക്കും.എല്ലാ ജില്ലകളിലും വിപുലമായ സൗകര്യങ്ങളുള്ള ജനറല്‍ ആശുപത്രികളുണ്ടായിരിക്കെ തസ്തികകള്‍ മാറ്റുന്നത് വഴി ജില്ലയില്‍ ആകെ ഉണ്ടായിരുന്ന ജനറല്‍ഹോസ്പിറ്റല്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിക്കപ്പെടേണ്ട ജനറല്‍ ആശുപത്രി ഇല്ലാതാവുക വഴി ജില്ലയിലെ ആരോഗ്യരംഗത്ത് അത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്ന മെഡിക്കല്‍ കോളജിന്‍റെ വികസനവും പാതിവഴിയിലാണ്.


ആവശ്യമുള്ള തസ്തികകള്‍ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നുമുള്ളത്. 2013 ല്‍ ചെരണിയില്‍ ജനറല്‍ആശുപത്രി കെട്ടിട നിർമാണത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും നിരാകരിക്കപ്പെട്ടു.

മെഡിക്കല്‍ കോളജിന്‍റെ വികസനത്തിന് സമീപവാസികള്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും സര്‍ക്കാര്‍ അത് സ്വീകരിച്ചില്ല. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി ജനങ്ങള്‍ക്ക് ചികിത്സലഭിക്കാന്‍ ഉതകുന്ന സൗകര്യങ്ങളുള്ള ജനറല്‍ആശുപത്രി നഷ്ടപ്പെടുക വഴി ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മഞ്ചേരി ജനറല്‍ ആശുപത്രി അതേ സൗകര്യങ്ങളോടു കൂടി ജില്ലയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഭാരവാഹികളായ ഡോ പി എം ജലാല്‍ ഡോ കെ.എം. ജാനിഫ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യർഥിച്ചു.