കുശവര്‍ക്കല്‍ തോടിന്‍റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു
Tuesday, July 2, 2024 2:36 AM IST
പേരൂര്‍ക്കട: കുശവര്‍ക്കല്‍ തോടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ കാല്‍നടയാത്രികരും വാഹനയാത്രികരും ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലാണ് തോടിന്‍റെ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞു വെള്ളത്തിലേയ്ക്കു വീണത്.

കുടപ്പനക്കുന്ന്, എന്‍സിസി റോഡ് വഴി ചൂഴമ്പാലയിലെത്തി മുട്ടടവഴിയാണ് തോടിന്‍റെ സഞ്ചാരഗതി. തോട് കടന്നുപോകുന്ന കുശവര്‍ക്കല്‍ കരയോഗത്തിലേക്കു പോകുന്ന വഴിക്കു സമീപമാണ് കരിങ്കല്‍ക്കെട്ട് ഇടിഞ്ഞുകിടക്കുന്നത്. കുറച്ചുനാള്‍ മുമ്പ് നഗരസഭ ഫണ്ട് അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയിരുന്നതാണ്.

ഈ ഭാഗമാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞിരിക്കുന്നത്. കരിങ്കല്‍ക്കെട്ട് ഇടിഞ്ഞുവീണതോടെ പൊള്ളയായ ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

നിരവധി ജനങ്ങള്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴിയാണിത്. നിരവധി ആരാധനാലയങ്ങളിലേക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളിലേയ്ക്കും ഇതുവഴി പോകുന്നവർ ഭീതിയിലാണ്. എത്രയും വേഗം സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.