പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവു നായ ശല‍്യമെന്ന് രോഗികൾ
Thursday, July 4, 2024 6:31 AM IST
പേരൂര്‍ക്കട: പേരൂർക്കട സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല‍്യമെന്ന് രോഗികളും കൂട്ടിരിപ്പുകാരുടേയും പരാതി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് ഇവിടെയെത്തുന്നവർ നേരിടുന്നത് ദുരിതമാണെന്ന് രോഗികൾ പരാതിയായി പറയുന്നു. ആശുപത്രിയുടെ കവാടം കടന്നുവന്നാല്‍ തന്നെ ആദ്യ തടസം തെരുവ് നായ്ക്കളാണ്.

ആശുപത്രി പരിസരത്ത് ഇപ്പോള്‍ തെരുവ് നായ്ക്കള്‍ പല സ്ഥലങ്ങളിലായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞദിവസവും ഒരു രോഗിക്ക് നായയുടെ കടിയേറ്റിരുന്നു. കുടപ്പനക്കുന്ന് ദര്‍ശന്‍ നഗര്‍ സ്വദേശിയായ 65കാരനാണ് നായയുടെ ആക്രമണത്തിന് ഇരയായത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാൽ വാവാദമായില്ല.

ഒരാഴ്ചമുമ്പ് പാതിരിപ്പള്ളി സ്വദേശിനിയായ 10 വയസുകാരിക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഇവിടെ പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

ഒപിയിലെത്തിയാല്‍ മണിക്കൂറുകള്‍ ക്യൂ നിൽക്കേണ്ട അവസ്ഥയെന്നും രോഗികൾ പറയുന്നു. രാത്രിയില്‍ ഇവിടെയെത്തിയാല്‍ ഡോക്ടറുടെ സേവനം പലപ്പോഴും ലഭിക്കാറില്ലെന്നും ആക്ഷേപം ഉയരുന്നു. ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടായിട്ടില്ല.

ഒപിയില്‍ നിലവില്‍ മൂന്നു കൗണ്ടറുകള്‍ ഉണ്ടെങ്കിലും ചില അവസരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാകും സ്റ്റാഫ് ഉണ്ടാകുന്നത്.

വയോധികര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം ഒരേ ക്യൂ തന്നെയാണ്. കൈയൂക്കുള്ളവര്‍ കാര്യക്കാര്‍ എന്നപോലെ ഇടയ്ക്കിടെ ഒപി കൗണ്ടറിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥ പൊതുജനങ്ങളെ ഇവിടേക്ക് വരാന്‍ മടുപ്പ് ഉണ്ടാക്കുന്നു.