കെഎസ്‌യു മാർച്ചിൽ സംഘർഷം: മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു
Thursday, July 4, 2024 6:31 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ കെഎസ്‌യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്ത കരെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ വീണ്ടും സംഘർഷ മുണ്ടായി. അരമണിക്കൂറോളം സെക്രട്ടേറിയറ്റ് പരിസരത്ത് സംഘർഷം നീണ്ടുനിന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തു. ‌

എസ്എഫ് ഐ സംസ്ഥാനത്തെ കാന്പസുകളിൽ ഇടിമുറികൾ തീർക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ അനുകൂലിക്കാത്തവരെ ഇടിമുറികളിൽ ഇട്ട് അതിക്രമിച്ച് ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ഇടിമുറികൾ പ്രവർത്തിപ്പിക്കുന്നത്.

കാര്യവട്ടം കാന്പസിൽ കഴിഞ്ഞ ദിവസം എസ്എഫ് ഐ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എസ്എഫ്ഐ യുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ പോലീസാണ് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന ഭാരവാഹികളായ ആദേഷ് സുധർമ്മൻ, എം.എം. ആസിഫ്, നെസിയാ മുണ്ടപ്പിള്ളി, ജില്ലാ ഭാരവാഹികളായ എസ്.പി. പ്രതുൽ, എം.എസ്.അഭിജിത്ത് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

കാര്യവട്ടം കാമ്പസിലെ ആക്രമണം വൈസ് ചാന്‌സിലർ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിന് കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ മര്‍ദനമേറ്റ കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള യൂണിവേഴിസിറ്റി വിസി. ഡോ.മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സാഞ്ചേസിനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. എംഎല്‍എ എം.വിന്‍സെന്റിനെ അടക്കം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തെന്നും പരാതി ഉണ്ട്.