അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമം
Thursday, July 4, 2024 6:31 AM IST
വാഹനം സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി

പാറശാല: പാറശാലയിൽ മണ്ണെണ്ണ കടത്താൻ ശ്രമിച്ച വാഹനം പോലീസ് പിടിച്ചെടുത്തു. വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ചതില്‍ പൂര്‍ണമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടിയത്. പിടിച്ചെടുത്ത മണ്ണെണ്ണയും ബാരലും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.

പിന്നീട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കൈമാറും എന്നും അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടിയത്. വിപണിയില്‍ രണ്ടു ലക്ഷത്തോളം വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.

അമരവിളക്ക് അടുത്ത് ദേശീയപാതയില്‍ ടയര്‍ പഞ്ചറായി വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട ഉദ‍്യോഗസ്ഥർ സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മണ്ണെണ്ണയാണെന്ന് മനസിലായത്.

വാഹനത്തിനു മുന്നില്‍ കേരള ഗവ.ബോര്‍ഡ് പതിച്ചിരുന്നു. തമിഴ്‌നാട് റേഷന്‍കടകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകള്‍ ലക്ഷ്യമിട്ട് വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതെന്നാണ് പറയുന്നത്. വാഹന പരിശോധനയ്ക്കിടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്നും അധികൃതർ പറയുന്നു.