കുറ്റിവാളികൾക്കെതിരേ നടപടി വേണം: എംഎൽഎ
Monday, July 1, 2024 6:26 AM IST
കഴക്കൂട്ടം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തിൽനിന്നും ചിട്ടി തുക നൽകാത്തതിൽ പ്രതിഷേധിച്ച് അണിയൂർ സ്വദേശി ബിജുകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി വേണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു നാലുമാസമായി നടന്നുവരുന്ന അന്വേഷണം അടിയന്തരമായി പൂർത്തിയാക്കണം. ബിജുകുമാറിന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംഎല്‌എ.