മേരികുട്ടി മൈക്കല്‍ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Friday, November 24, 2023 3:20 PM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് ഗായികയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മേരികുട്ടി മൈക്കല്‍ മത്സരിക്കുന്നു. ന്യൂയോർക്കിൽ നിന്നുള്ള ഈ വനിത ഫൊക്കാനയുടെ വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു.

30 വർഷത്തിലേറെ ആതുര സേവന മേഖലയിൽ പ്രവർത്തിച്ച മേരികുട്ടി ഫൊക്കാനയുടെ ന്യൂയോർക്കിലെ കലാ-സംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ്. സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായാണ് മത്സരിക്കുന്നത്.

മികച്ച ഗായിക, നർത്തകി, എഴുത്തുകാരി, മത-സാംസ്‌കാരിക പ്രവർത്തക, സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് മേരികുട്ടി മൈക്കൽ.

ഫൊക്കാനയിൽ വനിതാ പ്രതിനിധി, റീജണൽ സെക്രട്ടറി തുടങ്ങി 87 മുതൽ ഫൊക്കാനയുടെ സന്തത സഹചാരിയാണ്. സ്ഥാനമാനങ്ങൾക്കു ഉപരി സംഘടനയെ സ്നേഹിക്കുന്ന മേരി ഫൊക്കനയുടെ ഏത് പരിപാടികളിലും നിറസാന്നിധ്യമാണ്.

മലയാളി സമൂഹത്തിലെ ഏറെ അറിയപ്പെടുന്ന മേരി കെസിഎഎൻഎ, കേരള സമാജം എന്നീ സംഘടനകളിൽ നിറസാന്നിധ്യവും കൾച്ചറൽ പ്രോഗ്രാമുകളുടെ കോഓർഡിനേറ്റർ ആയും പ്രവർത്തിക്കാറുമുണ്ട്.


സംഗീതത്തിനും നൃത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് മേരി. അഞ്ചു വയസ് മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചു. കൊച്ചിൻ കലാഭവനിൽ നിന്ന് സംഗീതവും ബംഗളൂരുവിലുള്ള സൗപർണിക നൃത്ത വിദ്യാലയത്തിൽ നിന്ന് ഭാരത നാട്യവും അഭ്യസിച്ചിട്ടുണ്ട്. മദ്രാസ് ഐക്യാലയം ക്രിസ്ത്യൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗാനഭൂഷണം കരസ്തമാക്കിയിട്ടുണ്ട്.

സെന്‍റ് മേരീസ് സിറോ മലബാർ കാത്തോലിക് ലോംഗ് ഐലൻഡ് ചർച്ചിന്‍റെ കൊയർ കോഓർഡിനേറ്റർ ആൻഡ് മ്യൂസിക് ഡയറക്ടറായി 25 വർഷമായി പ്രവർത്തിക്കുന്ന മേരി യുവ ജനങ്ങൾക്കും കുട്ടികൾക്കും സംഗീത നൃത്ത പരിശീലനം നൽകി പ്രോത്സഹിപ്പിച്ചു വരുന്നു .

സെന്‍റ് ബോണിഫിസ് ചർച്ച് എൽമോണ്ട്, ഔവർ ലേഡി ഓഫ് സ്നോ ചുച്ച് ഫ്ലോറൽ പാർക്ക്, സീറോ മലബാർ ചർച്ച് വെസ്റ്റ് ഹെംപ്‌സ്റ്റെഡ്, സീറോ മലബാർ ചർച്ച് ഓൾഡ് ബെത്ത് പേജ് എന്നീ ചർച്ചുകളിലും കൊയർ കോഓർഡിനേറ്റർ ആൻഡ് മ്യൂസിക് ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.

ബംഗളൂരു സെന്‍റ് മാർത്താസ് ഹോസ്പിറ്റലിൽ നിന്നും ബിഎസ്‌സി നഴ്സിംഗ് കഴിഞ്ഞ് അമേരിക്കയിലെത്തിയ മേരിക്കുട്ടി ന്യൂയോർക്കിലെ ബ്രുക്ലിൻ ഹോസ്പിറ്റലിലും ലോംഗ് ഐലൻഡ് ജൂയിഷ് ഹോസ്പിറ്റലിലുമായി 30 വർഷത്തിലേറെ സേവനം ചെയ്തിരുന്നു.