യുഎസ് മറൈൻ കോർപ്സ് ജനറലായി മൈക്കൽ ലാംഗ്ലി; നക്ഷത്ര പദവിയിലെത്തുന്ന ആദ്യ കറുത്തവർഗക്കാരൻ
Monday, August 8, 2022 11:10 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരനായി യുഎസ് മറൈൻ കോർപ്സ് ജനറലായി. ജനറൽ മൈക്കിൾ ഇ ലാംഗ്ലിക്കാണ് സേനയിൽ ആദ്യമായി നാലു നക്ഷത്ര പദവി ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങ് അമേരിക്കൻ മറീൻ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർക്കുകയായിരുന്നു.

യുനൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്കൻ കമാൻഡിന്‍റെ ചുമതലയാണ് 60 വയസുകാരനായ ജനറൽ മൈക്കിളിന് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ മിലിട്ടറിയുടെ ചുമതല ജനറൽ മൈക്കിൾ ഏറ്റെടുക്കും.

1941 വരെ മറീൻ കോർപ്സിൽ, ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വർഷം പ്രസിഡന്‍റ് ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിർപ്പുകളെ അതിജീവിച്ചു കറുത്തവർഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്. 1985 ലാണ് മൈക്കിൾ മറീൻ കോർപ്സിൽ അംഗമായി ചേരുന്നത്.