സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയാറാക്കി മലയാളി എൻജിനിയർമാർ
Friday, October 17, 2025 2:45 PM IST
പി.പി. ചെറിയാൻ
നോർത്ത് കരോലിന: സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp. ലോകമെമ്പാടും നടക്കുന്ന വിപണിയിലെ മാറ്റങ്ങൾ, കമ്പനികളിലെ വിലയിടിവുകൾ, സാമ്പത്തിക വാർത്തകൾ തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും വിലയിരുത്താനും സഹായിക്കുന്നതാണ് ഈ ആപ്പ്.

FinChirp എന്നത് എഐ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഈ ആപ്പ് സ്വയം വിശകലനം ചെയ്ത് 40 മുതൽ 50 സെക്കൻഡ് വരെ ദൈർഘ്യമുള്ള ചെറു "ചിർപ്പുകൾ' ആയി അവതരിപ്പിക്കുന്നു.

അമേരിക്കയിലെ നോർത്ത് കരോലിനയിലെ Charlotte ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സംരംഭമാണ് FinChirp. ഈ ആപ്പിന് പിന്നിൽ Charlotte (യുഎസ്എ), എഡ്മന്‍റൺ (കാനഡ), ലണ്ടൻ (യുകെ) എന്നീ നഗരങ്ങളിൽ നിന്നുള്ള നാല് മലയാളി ഐടി എൻജിനിയർമാരാണ് പ്രവർത്തിക്കുന്നത്.

ലോകത്തിന്‍റെ ഏത് ഭാഗത്തുനിന്നും ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ കേൾക്കാൻ കഴിയും. ആദ്യ ഘട്ടത്തിൽ New York Stock Exchange (NYSE), NASDAQ എന്നിവയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 8,000-ത്തിലധികം കമ്പനികളുടെ പ്രധാനപ്പെട്ട വിവരങ്ങളാണ് FinChirp വായിച്ചു തരുന്നത്.


ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വിവരങ്ങളും ഉൾപ്പെടുത്താനാണ് ടീമിന്‍റെ പദ്ധതി.

കൂടുതൽ വിവരങ്ങൾക്ക് www.myfinchirp.com സന്ദർശിക്കുകയോ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. FinChirp ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്റ്റോക്ക് വിപണിയിലെ മാറ്റങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ നിക്ഷേപകരെ കൂടുതൽ ബോധവാന്മാരാക്കുകയാണ് FinChirp-ന്‍റെ ലക്ഷ്യം. ഈ ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന നാല് മലയാളി എൻജിനിയർമാർ, ലോകവിപണിയിൽ മലയാളികളുടെ സാങ്കേതിക കഴിവിനും സൃഷ്ടിപരമായ നവീകരണശേഷിക്കും ഒരു പുതിയ അടയാളമായി FinChirp-നെ ഉയർത്തിയിരിക്കുന്നു.
">