ന്യുയോർക്കിൽ ബസ് ലൈൻ തടസപ്പെടുത്തിയവരിൽ നിന്നു പിഴ ഈടാക്കി
Saturday, December 7, 2019 9:33 PM IST
ന്യുയോർക്ക്: ന്യുയോർക്കിൽ ബസിന്‍റെ സഞ്ചാരപാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കി തുടങ്ങി. വെള്ളിയാഴ്ച മുതലാണ് എം 15, എം 14, എം 44 തുടങ്ങിയ ബസ് റൂട്ടുകളിൽ ഇതര വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കാമറയിൽ കുടുക്കിയത്. ആദ്യമായി പിടികൂടുന്നവരിൽ നിന്നും 50 ഡോളർ പിഴ ഈടാക്കും. തുടർന്ന് 12 മാസത്തിനുള്ളിൽ ഇതേ കാരണത്തിന് പിടികൂടിയാൽ 250 ഡോളർ വരെയായിരിക്കും പിഴ നൽകേണ്ടി വരിക.

ഒക്ടോബറിൽ മാത്രം ബസിന്‍റെ സഞ്ചാരപാത തടസപ്പെടുത്തിയ 15,000 ഡ്രൈവർമാരെ കാമറ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു. പിഴ ഈടാക്കുക എന്നതല്ല ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ബസുകളുടെ വേഗത ഉറപ്പാക്കുക എന്നതു കൂടിയാണിതുകൊണ്ട് ഉദ്യോശിക്കുന്നതെന്നും എംടിഎ അധികൃതർ പറഞ്ഞു.

ബസുകളിൽ ഇതു സംബന്ധിച്ചു വലിയ പരസ്യം നൽകിയിട്ടുണ്ടെന്നും പൊതുജനങ്ങൾ ഇതിൽ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ