ഡൊണാൾഡ് ട്രംപ് ഇംപീച്ച്മെന്‍റ് നേരിടേണ്ടിവരും
Saturday, December 7, 2019 9:16 PM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇംപീച്ച്മെന്‍റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഇംപീച്ച്മെന്‍റ് അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ഭൂരിപക്ഷ ജനപ്രതിനിധി സഭ പുറത്തുവിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കായി ട്രംപ് ദേശീയ താൽപര്യത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.

ട്രംപ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നതിന് ഉക്രയിനിൽ നിന്നും സഹായം തേടിയതായി ഈ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉക്രയിൻ പ്രസിഡൻറും ട്രംപും തമ്മിലുള്ള ടെലിഫോണിക് ചർച്ചകളിൽ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തന്‍റെ എതിരാളികളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ട്രംപ് നിയമവിരുദ്ധമായി ഉക്രയിനിൽ നിന്ന് സഹായം തേടിയതായി ആരോപണമുണ്ട്. എതിരാളിക്കും മകനും എതിരെ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു.

ചരിത്രപരമായ ഒരു പ്രഖ്യാപനമാണ് പെലോസി നടത്തിയത്. ’നമ്മുടെ ജനാധിപത്യം അപകടത്തിലാണ്, നടപടിയെടുക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.’ ഈ പ്രഖ്യാപനത്തോടെ ഡെമോക്രാറ്റിക് പാർട്ടി ഇംപീച്ച്മെന്‍റ് പ്രമേയത്തെക്കുറിച്ചുള്ള വോട്ടിംഗ് പ്രക്രിയ മുന്നോട്ട് കൊണ്ടുപോയി. ക്രിസ്മസ് വേളയിൽ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇംപീച്ച്മെൻറിന്‍റെ കാര്യത്തിൽ ദുഃഖമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പെലോസി പറഞ്ഞു.

പ്രസിഡന്‍റിന്‍റെ നടപടികൾ ഭരണഘടനാ ലംഘനമാണെന്ന് പെലോസി പറഞ്ഞു. ജൂലൈയിൽ വൈറ്റ് ഹൗസിൽ നിന്ന് പ്രസിഡൻറ് ട്രംപ് ഉക്രെയിൻ പ്രസിഡൻറുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇംപീച്ച്മെന്‍റിലേക്ക് നയിച്ചതെന്ന് പെലോസി പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി നേതാവും രാഷ്ട്രീയ എതിരാളിയുമായ ജോ ബിഡനെതിരെ അന്വേഷിക്കാൻ ട്രംപ് ഉക്രെയിനിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. സ്വന്തം നേട്ടത്തിനായി തിരഞ്ഞെടുപ്പിനെ വീണ്ടും ദുഷിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ നടപടിയെടുക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് പെലോസി പറഞ്ഞു. ’അധികാര ദുർവിനിയോഗം, ദേശീയ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കൽ, തിരഞ്ഞെടുപ്പിൻറെ സമഗ്രതയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളിൽ ട്രംപിന് പങ്കുണ്ട്’ - പെലോസിയുടെ പ്രസ്താവനയിൽ പറയുന്നു.



റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ