ഫ്ളോറിഡയിലെ യുഎസ് നേവൽ ബേസിൽ വെടിവയ്പ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Saturday, December 7, 2019 7:23 PM IST
ഫ്ളോറിഡ: ഫ്ളോറിഡയിലെ നേവൽ എയർ സ്റ്റേഷൻ പെൻസകോളയിൽ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പിൽ അക്രമിയടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.50നാണ് വെടിവയ്പ്പ് നടന്നത്. എസ്കാംബിയ കൗണ്ടി ഷെരീഫ് ഓഫീസാണ് സംഭവം വാർത്താക്കുറിപ്പിൽ അറിയിച്ചത്. വെടിവയ്പ്പ് അവസാനിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും നേവൽ ബേസ് പൂട്ടിയിരിക്കുകയാണെന്ന് നാവികസേനാ വക്താവ് പറഞ്ഞു.

വെടിവച്ച അക്രമി സൗദി വ്യോമസേനയിൽ അംഗമാണെന്ന് അധികൃതർ തിരിച്ചറിഞ്ഞതായി എബിസി റിപ്പോർട്ട് ചെയ്തു. ഫ്ളോറിഡയിൽ പരിശീലനത്തിനായെത്തിയ സൗദി വ്യോമസേനയിലെ അംഗമായ മുഹമ്മദ് സയീദ് അൽഷ്രമാനിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

രാവിലെ 6:50 ഓടെ വെടിവയ്പ്പിന്‍റെ വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ രണ്ടു എസ്കാംബിയ കൗണ്ടി ഷെരീഫിൻറെ ഡെപ്യൂട്ടിമാർക്ക് വെടിവയ്പിൽ പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ഒരാൾക്ക് കൈയിലും മറ്റൊരാൾക്ക് കാലിലുമാണ് വെടിയേറ്റത്, ഇരുവരും ശസ്ത്രക്രിയയ്ക്ക് വിധേയരായി എന്ന് ചീഫ് ഡെപ്യൂട്ടി ചിപ്പ് സിമ്മണ്‍സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു ആറു പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

’പരിക്കേറ്റ ഏഴു പേരെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമ നിർവഹണ ഏജൻസികളുമായി സഹകരിച്ച് അന്വേഷണം തുടരും,’ ലഫ്റ്റനന്‍റ് കമാന്‍റർ ആർ മേഗൻ ഐസക്കിന്‍റെ പ്രസ്താവനയിൽ പറയുന്നു.

രണ്ടു നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലായിരുന്നു വെടിവയ്പ് നടന്നത്. നാവിക സ്റ്റേഷനിലെ ഫെസിലിറ്റി മാനേജർ ജെഫ് ബെർഗോഷ് രാവിലെ പ്രധാന ഗേറ്റിൽ എത്തിയ ഉടനെയാണ് സ്റ്റേഷൻ ഗേറ്റ് അടച്ചത്. ത·ൂലം ആയിരക്കണക്കിന് ജോലിക്കാരാണ് കാറുകളിൽ കുടുങ്ങിയത്.

പ്രതിദിനം പതിനായിരത്തിലധികം തൊഴിലാളികളാണ് നേവൽ എയർ സ്റ്റേഷൻ പെൻസകോളയിലേക്ക് വരുന്നത്. നേവി ബൊളിവാർഡിലൂടെയാണ് പലരും പ്രവേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ലോക്ക്ഡൗണ്‍ ആയപ്പോൾ ഒരു മൈൽ ദൈർഘ്യമുള്ള പാർക്കിംഗ് സ്ഥലമായി ഇത് മാറിയെന്ന് ബെർഗോഷ് പറഞ്ഞു.

നേവൽ എയർ സ്റ്റേഷൻ പെൻസക്കോളയിൽ 16,000 സെനികരും 7,400 സിവിലിയൻ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ട്. ചുറ്റുമുള്ള പ്രദേശത്തിൻറെ സന്പദ് വ്യവസ്ഥയും സംസ്കാരവും പ്രധാനമായും ഒരു കോളേജ് കാന്പസിനോട് സാമ്യമുള്ളതാണ്. കൂടാതെ നാവികസേന, നാവികർ, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയിലെ 60,000 അംഗങ്ങൾക്ക് ഓരോ വർഷവും പരിശീലനം ലഭിക്കുന്നു.

രാജ്യത്തെ ആദ്യത്തെ നാവിക വ്യോമ സ്റ്റേഷനായിരുന്നു ഇത്. പ്രശസ്തമായ ബ്ലൂ ഏഞ്ചൽസ് ഫ്ലൈറ്റ് ഡെമോണ്‍സ്ട്രേഷൻ സ്ക്വാഡ്രണും, നാഷണൽ നേവൽ ഏവിയേഷൻ മ്യൂസിയവും ഇവിടെയുണ്ട്. നാവിക വിദ്യാഭ്യാസ പരിശീലന കമാൻഡിൻറെ ആസ്ഥാനം കൂടിയാണിത്.

നാവിക-വ്യോമ സ്റ്റേഷന്‍റെ ചരിത്രത്തിലെ ഇരുണ്ട ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്ന് ഗവർണ്ണർ ഡിസാൻറിസ് പറഞ്ഞു.

ഈയാഴ്ച യുഎസ് നേവി കേന്ദ്രത്തിൽ നടന്ന രണ്ടാമത്തെ വെടിവയ്പ്പാണ് വെള്ളിയാഴ്ചത്തെ സംഭവം. ബുധനാഴ്ച, ഹവായിയിലെ പേൾ ഹാർബറിൽ ഒരു നാവികന്‍റെ വെടിയേറ്റ് രണ്ടു സിവിലിയൻ ജോലിക്കാർ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാവികൻ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തതായി നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ