ബംഗളൂരു കെട്ടിടദുരന്തം: മരണം ഒന്പതായി
Saturday, October 26, 2024 10:21 AM IST
ബംഗളൂരു: ബംഗളൂരു ബാബുസപാളയയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒന്പതായി. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ കെട്ടിടാവശിഷ‌്ടങ്ങൾക്കടിയിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.

ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിലയിരുത്തൽ. കനത്ത മഴയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കെട്ടിടം തകർന്നുവീണത്. 13 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ക്കായി സമീപത്തു നിര്‍മിച്ച ഷെഡ്ഡിന്‍റെ മുകളിലേക്കാണ് കെട്ടിടം വീണത്.


സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമ മുനിരാജ റെഡ്ഢി, മകൻ ഭുവൻ റെഡ്ഢി, കോൺട്രാക്‌ടർ മുനിയപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.