വില്‍ഡേഴ്സിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കെെയടിച്ച് പുടിന്‍
Saturday, November 25, 2023 11:25 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: നെതര്‍ലന്‍ഡിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ഫ്രീഡം പാർട്ടിക്ക് (പിവിവി) ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ

ഗീർട് വിൽഡേഴ്സ് നയിക്കുന്ന ഫ്രീഡം പാർട്ടിക്ക് 150 അംഗ പാർലമെന്‍റിൽ 37 സീറ്റ് നേടിയിരുന്നു. ഇടതു സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. ഇടതു സഖ്യത്തിന് 25 സീറ്റാണു കിട്ടിയത്.

പിവിവി അവഗണിക്കാനാത്ത ശക്തിയാണെന്നും തങ്ങൾ അധികാരം പിടിക്കുമെന്നും വിൽഡേഴ്സ് പറഞ്ഞു. 76 സീറ്റാണ് പാർലമെന്‍റിൽ ഭൂരിപക്ഷത്തിനു വേണ്ടത്. പിവിവിയുടെ വിജയം യൂറോപ്പിലാകെ ആശങ്ക സൃഷ്‌‌ടിക്കുന്നുണ്ട്.


ഡച്ച് ട്രംപ് എന്ന പേരിലറിയപ്പെടുന്ന വിൽഡേഴ്സ് തീവ്ര ഇസ്‌ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ നിലപാടുള്ള വ്യക്തിയാണ്. യൂറോപ്യൻ യൂണിയനെയും എതിർക്കുന്ന‌‌യാളാണ്.

യുക്രെയ്നിനുള്ള സൈനിക പിന്തുണ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വില്‍ഡേഴ്സ് അധികാരത്തില്‍ വന്നാല്‍ റഷ്യയ്ക്കും പുടിനും അത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.