ജര്‍മന്‍ പ്രൊട്ടസ്റ്റന്‍റ് സഭാ മേധാവി രാജിവച്ചു
Thursday, November 23, 2023 4:44 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മുതിര്‍ന്ന പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞയായ ആനെറ്റ് കുര്‍ഷസ് രാജിവച്ചു. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമം മറച്ചുവച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചാണ് അവര്‍ രാജിവച്ചത്.

ആനെറ്റ് കുര്‍ഷസ് ജര്‍മനിയിലെ ഏറ്റവും വലിയ ദേശീയ പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ച് ഫെഡറേഷനായ ഇകെഡിയുടെ മേധാവി ആനെറ്റ് കുര്‍ഷസ് ഏറ്റവും മുതിര്‍ന്ന പ്രൊട്ടസ്റ്റന്‍റ് പുരോഹിതയാണ്.

ലൈംഗിക കേസ് മറച്ചുവച്ചു എന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അവള്‍ രാജിവയ്ക്കുമ്പോള്‍ പറഞ്ഞു. എങ്കിലും ഈ പ്രശ്നം തന്നെയാണ് രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുര്‍ഷസ് പറഞ്ഞു.


തന്‍റെ വ്യക്തി ജീവിതത്തിലെ പൊതുവിശ്വാസത്തിന് കോട്ടം തട്ടിയതായും അവര്‍ പത്രസമ്മേളനത്തില്‍ സമ്മതിച്ചു. ഇകെഡിയുടെ ഉന്നത ദൈവശാസ്ത്രജ്ഞന്‍ എന്ന പദവി ഒഴിയുന്ന മൂന്നാമത്തെ വ്യക്തിയാണ് കുര്‍ഷസ്.