ഇന്‍ഫാന്‍റിനോ മൂന്നാം തവണയും ഫിഫ പ്രസിഡന്‍റ്
Saturday, March 18, 2023 7:27 AM IST
ജോസ് കുമ്പിളുവേലില്‍
സൂറിച്ച്: ഫിഫ പ്രസിഡന്‍റായി ജിയാനി ഇന്‍ഫാന്‍റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കിഗാലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരഘോഷത്തോടെയാണ് 52കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ സജീവമായി പിന്തുണയ്ക്കില്ലെന്ന് ഡിഎഫ്ബി പ്രഖ്യാപിച്ചിരുന്നു സ്വീഡിഷ്, നോര്‍വീജിയന്‍ അസോസിയേഷനുകളെപ്പോലെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനും ഇദ്ദേഹത്തെ പിന്തുണച്ചില്ലങ്കിലും മൂന്നാം തവണയും പ്രസിഡന്‍റായി.

മുന്‍ പ്രസിഡന്‍റ് സെപ് ജോസഫ് ബ്ലാറ്ററിനെതിരെ നടന്ന അഴിമതിയാരോപണത്തെ തുടര്‍ന്ന് ബ്ളാറ്റര്‍ രാജിവെയ്ക്കുകയും തുടര്‍ന്ന് 2016 ലാണ് ഇന്‍ഫാന്‍റിനോ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഫിഫയുടെ 211 ദേശീയ അസോസിയേഷനുകളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും പിന്തുണ ഇന്‍ഫാന്റിനോയ്ക്ക് ഉണ്ടായിരുന്നു. 2027 വരെയാണ് കാലാവധി.

സാമ്പത്തിക വിജയത്തെ ഇന്‍ഫാന്‍റിനോ പ്രശംസിച്ചു

2016ന്‍റെ തുടക്കത്തില്‍ ജോസഫ് ബ്ലാറ്ററുടെ ചുമതല ഇന്‍ഫാന്‍റിനോ ഏറ്റെടുത്തതിനുശേഷം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ലോക അസോസിയേഷന്‍ മികച്ച സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. ഫിഫയുടെ പണം നിങ്ങളുടെ പണമാണ്," ഇന്‍ഫാന്റിനോ കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അദ്ദേഹം സ്വന്തം ഗുണങ്ങളെ എടുത്തു പറയുകയും ചെയ്തു.

2026 ഓടെ കുറഞ്ഞത് പതിനൊന്ന് ബില്യണ്‍ യുഎസ് ഡോളറെങ്കിലും വരുമാനം പ്രതീക്ഷിക്കുന്നു, ഭൂരിഭാഗം പണവും അസോസിയേഷനുകള്‍ക്ക് കൈമാറും. ലാഭവിഹിതം ഏഴിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.