ജര്‍മനിയില്‍ വാക്സിനെടുക്കാത്തവര്‍ക്കെതിരെ കടുത്ത നിയന്ത്രണം
Saturday, December 4, 2021 2:48 PM IST
ബെര്‍ലിന്‍: കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച് വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ പൊതുസ്ഥലങ്ങളിൽ നിന്നും വിലക്കുന്നതാണ് ന‌ടപടി.

ജര്‍മനിയില്‍ 2ജിയും 2 ജി പ്ളസും നിയമം റീട്ടെയില്‍ മേഖലയ്ക്കും ബാധകമാണ്. വാക്സിനേഷന് എടുക്കാത്തവരെ രാജ്യത്തുടനീളമുള്ള അവശ്യേതര കടകളില്‍ പ്രവേശിക്കുന്നത് തടയും. പൊതുജീവിതത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നും വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ നിരോധിക്കുന്നതും പുതിയ നിയമത്തിൽ ഉള്‍പ്പെടുന്നു.

നിര്‍ബന്ധിത വാക്സിനേഷനെ അനുകൂലിക്കുന്നതായി സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലും നിയുക്ത ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പറഞ്ഞു. വാക്സിനേഷന്‍ എടുക്കാത്തവരോട് ജാബ് എടുക്കാനും ഇരു നേതാക്കളും അഭ്യർഥിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2022 ഫെബ്രുവരി മുതല്‍ ജര്‍മനിയില്‍ രാജ്യവ്യാപകമായി വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആംഗല മെര്‍ക്കല്‍ പറഞ്ഞു.

പുതിയ നടപടികൾ ഇവയാണ്

* വാക്സിനേഷന്‍ എടുത്തവര്‍ക്കും വീണ്ടെടുത്തവര്‍ക്കും മാത്രമായി കടകള്‍, റസ്റ്ററന്‍റുകൾ, മ്യൂസിയങ്ങള്‍, സിനിമാ തിയേറ്ററുകള്‍എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക.

* വാക്സിനേഷന്‍ എടുത്തവര്‍ക്കുള്ള അധിക പരിശോധനകള്‍ തുടരും.

* 2022 ന്‍റെ തുടക്കത്തില്‍ നിര്‍ബന്ധിത വാക്സിനുകളെ കുറിച്ച് ബുണ്ടെസ്ററാഗ് വോട്ടിനിടും.

* രോഗബാധ നിരക്ക് 350~ല്‍ എത്തിയ പ്രദേശങ്ങളില്‍ നിശാക്ലബുകളും സംഗീത വേദികളും അടച്ചിടും.

* ബുണ്ടസ് ടാഗ് അംഗീകരിച്ചു കഴിഞ്ഞാല്‍ പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരും.

* ഫുട്ബോള്‍ സ്റ്റേഡിയങ്ങളിൽ പരമാവധി 15,000 കാണികളെ അനുവദിക്കും.

* ഇന്‍ഡോര്‍ സ്പോര്‍ട്സ് വേദികളില്‍ പരമാവധി 5,000 പേര്‍ക്ക് പങ്കെടുക്കാം.

* കുത്തിവയ്പ് എടുക്കാത്തവരുടെ സ്വകാര്യ ഒത്തുചേരലുകള്‍ ഒരു വീട്ടില്‍ മാത്രമായി പരിമിതപ്പെടുത്തും.

* സ്കൂളുകളില്‍ മാസ്ക് ആവശ്യകതകള്‍ വീണ്ടും ഉണ്ടാവും.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പുതുവത്സര തലേന്ന് പടക്ക വില്‍പ്പന വീണ്ടും നിരോധിച്ചു. അടിയന്തര സേവനങ്ങള്‍ സംരക്ഷിക്കുന്നതിനായി ജര്‍മനിയില്‍ ആളുകള്‍ക്ക് പടക്കങ്ങളോ പടക്കങ്ങളോ വാങ്ങാന്‍ കഴിയില്ലെന്ന് ഫെഡറല്‍ സര്‍ക്കാരും സംസ്ഥാനങ്ങളും വ്യാഴാഴ്ച പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിന്‍റെയും സംസ്ഥാനങ്ങളുടെയും തമ്മിലുള്ള കരാർ പ്രകാരം പുതു വത്സരാഘോഷത്തിലും പുതുവത്സര ദിനത്തിലും വലിയ സമ്മേളനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.

ഹോസ്പിറ്റലൈസേഷന്‍ നിരക്ക് കഴിഞ്ഞ ഡിസംബറിലെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തീവ്രപരിചരണ വിഭാഗങ്ങള്‍ നിറയുകയാണ്. രോഗികളെ രാജ്യത്തുടനീളം ഇപ്പോഴും ശേഷിയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. കാന്‍സര്‍ ബാധിതരെയും മറ്റ് രോഗികളെയും വലയ്ക്കുന്ന തരത്തില്‍ ഓപ്പറേഷന്‍ റദ്ദാക്കേണ്ടി വരുന്നുണ്ട്. രാജ്യത്തെ ആശുപത്രികളിലും ഇതിനകം തന്നെ ഗുരുതരമായ സ്ഥിതിവിശേഷം വഷളാകുമെന്ന ഭയം ഒമൈക്രോണ്‍ വേരിയന്‍റ് വര്‍ധിപ്പിക്കുന്നതായി മെര്‍ക്കല്‍ പറഞ്ഞു: സ്ഥിതി വളരെ ഗുരുതരമാണ്. അണുബാധകളുടെ എണ്ണം സുസ്ഥിരമാണ്, പക്ഷേ വളരെ ഉയര്‍ന്ന തലത്തിലാണ്. ജര്‍മനിയിലെ ജനസംഖ്യയുടെ 69%~ല്‍ താഴെ ആളുകള്‍ പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകളില്‍ ഒന്നാണിത്.

ക്രിസ്മസ് ആകുമ്പോഴേക്കും 6,000 പേര്‍ വരെ തീവ്രപരിചരണ വിഭാഗത്തിലുണ്ടാകുമെന്ന് രാജ്യത്തെ തീവ്രപരിചരണ സംഘടനയായ ഡിവിഐയുടെ തലവന്‍ മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച മാത്രം 74,000 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഏഴ് ദിവസത്തെ രോഗികളുടെ നിരക്ക് വ്യാഴാഴ്ച 439.2 ആയി കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഈ സംഖ്യ കു റഞ്ഞിരിയ്ക്കയാണ്. മരണം 388 ആയി. ആകെ മരിച്ചവരുടെ എണ്ണം 1,03,000 കവിഞ്ഞു. രോഗം ബാധിവരുടെ സംഖ്യ 6.07 മില്യണായി ഉയര്‍ന്നു.

ജോസ് കുമ്പിളുവേലില്‍