വടക്കഞ്ചേരി: വാൽകുളമ്പിനടുത്ത് പനംകുറ്റിയിൽ പ്രദേശത്ത് കറങ്ങിനടന്ന് കൃഷിനാശമുണ്ടാക്കിയിരുന്ന ഒറ്റയാനൊപ്പം കൂടുതൽ ആനകൾ സ്ഥലത്തെത്തിയതോടെ ഏറെ ഭയപ്പാടിലാണ് നാട്ടുകാർ.

വീടുകൾക്കു തൊട്ടുള്ള കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ ഒറ്റയാനെത്തി വിളകൾ നശിപ്പിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാത്രിമുതൽ കൂടുതൽ ആനകൾ കൃഷിയിടത്തിൽ എത്തുന്നതായി ഇവിടുത്തെ താമസക്കാരനായ ചെറുനിലം ജോണി പറഞ്ഞു. ആനക്കൂട്ടമെത്തുന്നതു കൃഷിനാശത്തിനൊപ്പം മനുഷ്യർക്കും വലിയ ഭീഷണിയുണ്ടാക്കുകയാണ്.

ഏതുസമയവും വീടുകളും ആനകൾ നശിപ്പിക്കുമെന്ന ഭീതിയാണുള്ളത്. ആനയെപേടിച്ച് വൈകുന്നേരമായാൽ ആളുകൾക്കു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി.

ആനക്കൂട്ടത്തെ തുരത്താൻ നടപടി സ്വീകരിച്ചു വരികയാണെന്നാണ് വ്യാപക കൃഷിനാശമുണ്ടായിട്ടും വനംവകുപ്പ് പറയുന്നത്. ഇടവേളക്കുശേഷമാണ് പനംകുറ്റിയിൽ ആനക്കൂട്ടമെത്തുന്നത്.

പീച്ചി വനാതിർത്തിയിലെ വൈദ്യുതവേലികളെല്ലാം തകർത്താണ് ആനകൾ നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറുനിലം ജോണിയുടെതുൾപ്പെടെ നിരവധി കർഷകരുടെ കൃഷികളാണ് ആന നശിപ്പിച്ചത്.