വടക്കഞ്ചേരി: പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് പ്രദേശങ്ങളിൽ കൂർക്കകൃഷിയുടെ തിരക്കുകളിലാണ് കർഷകർ. കൂർക്കതല വില്പനയും നടീലുമായി എവിടേയും തിരക്കുകളാണ്. വേനലിലെ കനത്തമഴ പ്രശ്നമുണ്ടാക്കിയെങ്കിലും ഇപ്പോൾ പണികൾ സജീവമാണ്. വടക്കഞ്ചേരിയിൽ നിന്നും മണപ്പാടം വഴി തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന തോണിക്കടവ് റോഡിനിരുവശവുമായാണ് കൂർക്ക തലകളുടെ നേഴ്സറികളുള്ളത്.

അര ഏക്കറിലും ഒരു ഏക്കറിലും കൂർക്ക നേഴ്സറികളുണ്ട്. വിത്ത് പാകി മുളപ്പിച്ചാണ് ഇവിടെ ആവശ്യത്തിനുള്ള കൂർക്കതല ഉണ്ടാക്കുന്നത്. ഒരു മൂടിന് 12 രൂപ മുതലാണ് വില. ഇതിൽ 20 മുതൽ 25 വരെ കൂർക്കതലയുണ്ടാകും. കൂർക്കകൃഷിക്ക് പേരുകേട്ട നാടാണ് ജില്ലാ അതിർത്തിക്കടുത്തെ ഈ പ്രദേശങ്ങൾ. ഇവിടെ ഇരുന്നൂറിലേറെ ഏക്കർ പാടത്ത് നെൽകൃഷിക്കൊപ്പം കൂർക്കകൃഷിയുമുണ്ടാകും.

മണപ്പാടം ഭാഗങ്ങളിൽ മണൽ ചേർന്ന മണ്ണായതിനാൽ കൂർക്കകൃഷിക്ക് ഉത്തമമെന്നാണ് കർഷകർ പറയുന്നത്. ഇങ്ങനെയുള്ള മണ്ണിൽ കൂർക്കക്ക് നല്ല വിളവുണ്ടാകും. പറിക്കാൻ എളുപ്പമായതിനാൽ കൂലിചെലവും കുറയും.

താലൂക്കിൽതന്നെ ഏറ്റവും കൂടുതൽ കൂർക്കകൃഷി ചെയ്യുന്ന പ്രദേശങ്ങളാണ് മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് മേഖലകൾ. ഒന്നാംവിള നെല്ലിന് പകരം കൂർക്ക കൃഷിചെയ്യുന്ന പാടങ്ങളും ഇവിടെയുണ്ട്. രണ്ടാംവിള മാത്രമെ ഇവിടങ്ങളിൽ പൂർണമായുള്ള നെൽകൃഷിയുള്ളു. മംഗലംഡാം കനാലിന്‍റെ ഏറ്റവും വാലറ്റപ്രദേശങ്ങളായതിനാൽ ഇവിടെ കനാൽവെള്ളവും എത്താറില്ല. പാട്ടത്തിന് ഭൂമി എടുത്താണ് ഇവിടുത്തെ കൂർക്കകൃഷി. കൂർക്കയുടെ വിളവെടുപ്പും ആദ്യം മണപ്പാടത്തു നിന്നുതന്നെയാണ് ആരംഭിക്കുക. ഇതിനാൽ ഉയർന്നവിലയും കർഷകർക്ക് ലഭിക്കും.