ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നവർക്കും കയറുന്നവർക്കും സന്തോഷ വാർത്ത. ഭാരമേറിയ ബാഗുകളുടെ ചുമടേന്തി ഇനി വിയർക്കണ്ട. ട്രെയിനിനടുത്തേക്കും ബോഗിക്ക് അടുത്തേക്കും എത്താൻ ഇനി ഓപ്പറേറ്റഡ് കാറുകൾറെഡി.

ചെറിയതുക നൽകിയാൽ ഈ ബാറ്ററി കാറിൽ യാത്രചെയ്യാം. നിലവിൽ രണ്ടു ബാറ്ററി ഓപ്പറേറ്റഡ് കാറുകളാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരിക്കുന്നത്.

ഒരെണ്ണംകൂടി ഉടൻ വരികയും ചെയ്യും. പ്ലാറ്റ്ഫോമിൽ ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്കു പോകാൻ മാത്രമല്ല, ഒരു പ്ലാറ്റ്ഫോമിൽനിന്നു മറ്റൊരു പ്ലാറ്റ്ഫോമിലേക്കു പോകാനും ഇതു പ്രയോജനപ്പെടുത്താം. ഓരോ പ്ലാറ്റ്ഫോമിന്‍റെയും അവസാനഭാഗത്ത് ട്രാക്കിനു കുറുകെ പൂട്ടുകട്ടകൾ പതിച്ച ഭാഗത്തുകൂടിയാണ് വാഹനം ട്രാക്ക് മറികടന്ന് മറ്റു പ്ലാറ്റ്ഫോമുകളിലേക്കെത്തുക.

ഗുഡ്സ് ട്രെയിനുകൾക്കു നീളം കൂടുതലായതിനാൽ ഇവ എത്തുന്ന സമയത്തുമാത്രം പ്ലാറ്റ്ഫോം മറികടന്നു പോകാൻ സാധിക്കില്ല. യാത്രക്കാർ വാഹനത്തിൽ കയറുന്നതിനു പ്രത്യേകം ബുക്ക് ചെയ്യുകയോ ടിക്കറ്റെടുക്കുകയോ വേണ്ട.

വാഹനത്തിന്‍റെ ഓപ്പറേറ്റർക്കു പണംനൽകിയാൽ മതിയാകും. ഒരുയാത്രക്കാരന് 20 രൂപയും ഒരു ബാഗിന് 10 രൂപയുമാണു നിരക്ക്.

ടെൻഡർ പ്രകാരമുള്ള ഏജൻസിയാണ് മൂന്നുവർഷത്തേക്ക് ബാറ്ററി ഓപ്പറേറ്റഡ് കാർ ഓടിക്കാൻ ഷൊർണൂരിൽ കരാർ എടുത്തിരിക്കുന്നത്. ദിവസവും നൂറോളം യാത്രക്കാർ ഇപ്പോൾതന്നെ ബാറ്ററി ഓപ്പറേറ്റഡ് കാർ ഉപയോഗിക്കുന്നുണ്ട്.