മൂവാറ്റുപുഴ: നഗര വികസന പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് യുഡിഎഫ് നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. കാര്യക്ഷമമായി മുന്നോട്ടു പോകുന്ന നഗര വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. പൊതുജനം ഇത് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരു ശക്തിയെ കൂട്ടുപിടിച്ചു നഗര വികസന പ്രവർത്തനങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്നതിനാണ് എൽഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്.

ഇതിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. നിർമാണ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് ആര് ശ്രമിച്ചാലും അവരോട് മുവാറ്റൂപുഴയിലെ ജനങ്ങൾ ക്ഷമിക്കുകയില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ മാത്യു കുഴൽനാടൻ എംഎൽഎ കൃത്യമായ ഇടവേളകളിൽ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവരിക്കുന്നതിന് ഇത് സഹായകരമാണ്. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും യുഡിഎഫ് മുൻകൈയെടുക്കും.

വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎയോടും നഗരസഭാധ്യക്ഷൻ പി.പി. എൽദോസിനോടും യോഗം അഭ്യർഥിച്ചു. യുഡിഎഫ് ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. കെ.എം അബ്ദുൾ മജീദ്, കെ.എം. പരീത്, സാബു ജോണ്‍, പി.പി. എൽദോസ്, ഉല്ലാസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

പൈപ്പുകൾ മാറ്റാൻ പ്രത്യേക ടീമിന്‍റെ സഹായം: എംഎൽഎ

മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പൈപ്പുകൾ മാറ്റുന്നതിന് വാട്ടർ അഥോറിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെതുടർന്ന് പുതിയ സ്പെഷൽ ടീമുകളെ നിയോഗിക്കാൻ എംഎൽഎ നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മൂവാറ്റുപുഴയിൽ തന്നെയുള്ള വിവിധ ജല അഥോറിറ്റി കോണ്‍ട്രാക്ടർമാരുമായി എംഎൽഎ സംസാരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള കരാറുകാരന്‍റെ മൂന്ന് സംഘങ്ങൾ കൂടാതെ പുതിയതായി പുറത്തുനിന്ന് സ്പെഷൽ ടീമുകൾ കൂടി ഇന്ന് രാത്രി മുതൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾക്കുണ്ടാകും.

നേരത്തെ ചേർന്ന യോഗത്തിൽ 20 ദിവസത്തിനകം വാട്ടർ അഥോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാമെന്നാണ് ഉദ്യോഗസ്ഥരും കരാറുകാരും ഉറപ്പു നൽകിയിരുന്നത്. എന്നാൽ അത് പാലിക്കാതെ വന്നതിനെ തുടർന്നാണ് കൂടുതൽ ടീമുകളെ പുറത്തുനിന്ന് ഉൾപ്പെടുത്താൻ കഴിഞ്ഞ യോഗത്തിൽ എംഎൽഎ നിർദേശിച്ചത്.

പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി കഴിവതും വേഗത്തിൽ വാട്ടർ അഥോറിറ്റിയുടെ ജോലികൾ പൂർത്തീകരിച്ച് കെആർഎഫ്ബിക്ക് പൂർണമായും റോഡുകൾ കൈമാറുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും സമയബന്ധിതമായി തന്നെ നഗര റോഡ് വികസനം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.