ആലുവ ഇരട്ടക്കവർച്ച : അജ്മീറിൽ പിടിയിലായ പ്രതികളെ ആലുവയിൽ എത്തിച്ചു
Monday, April 22, 2024 4:21 AM IST
ആലുവ: കുട്ടമശേരിയിലും ആലുവയിലും വീടുകളില്‍ ഇരട്ട കവര്‍ച്ച നടത്തി 50 പവനോളം സ്വർണാഭരണങ്ങളുമായി കടന്ന ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ ആലുവയിൽ എത്തിച്ചു. ഇന്നലെ രാവിലെയാണ് ഇരുവരെയും കൊണ്ടുവന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അജ്മീറില്‍വച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ വെടിയുയര്‍ത്തിരുന്നു. അജ്മീറിലെ പോലീസ് ഉദ്യോഗസ്ഥന് വെടിയേൽക്കുകയും ചെയ്തിരുന്നു. ആ കേസിൽ പ്രതികള്‍ അവിടെ റിമാൻഡിലായിരുന്നു.

വെടിവയ്പ്പ് കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് പോലീസ് മോഷണ കേസില്‍ ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി ആലുവയിൽ എത്തിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒൻപത്, 10 തിയതികളിലാണ് വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി രാത്രി വാതിൽ തല്ലിതകർത്ത് ഇവർ മോഷണം നടത്തിയത്.

ആലുവ ടൗൺ പോലീസ് സ്റ്റേഷനും ജില്ലാ റൂറൽ പോലീസ് ആസ്ഥാനത്തിനും ഏതാനും മീറ്റർ അകലെയുളള വീട്ടിലാണ് രണ്ടാമത്തെ മോഷണം നടന്നത്.