എട്ടു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Sunday, April 21, 2024 4:42 AM IST
വൈപ്പിൻ: പള്ളിയിൽനിന്നു വീട്ടിലേക്ക് വരുകയായിരുന്ന എട്ടു വയസുകാരനെ ബൈക്കിലെത്തിയ അജ്ഞാത യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.45ന് സംസ്ഥാന പാതയിൽ ചാത്തങ്ങാട് തെക്ക് ഭാഗത്ത് വച്ചായിരുന്നു സംഭവം.

കുട്ടി എടവനക്കാട് ഇല്ലത്തുപടിയിലുള്ള വീട്ടിലേക്ക് ഫുട്പാത്തിലൂടെ തനിയെ നടന്നുപോകുകയായിരുന്നു. ഈ സമയം ബൈക്കിനെത്തിയ യുവാവ് കുട്ടിയുടെ അടുത്ത് നിർത്തുകയും ഷർട്ടിന്‍റെ കോളറിൽ പിടിച്ച് വലിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
തീരെ ആളൊഴിഞ്ഞ സ്ഥലമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

ഇതിനിടെ കുട്ടി കുതറിമാറി ഒച്ചവച്ചപ്പോൾ അജ്ഞാതൻ ചാത്തങ്ങാട് ഭാഗത്തുള്ള നിസ്കാര പള്ളിയുടെ തെക്ക് ഭാഗത്തുള്ള കോൺക്രീറ്റ് റോഡിലൂടെ കടന്നുകളഞ്ഞു. മുടിനീട്ടിവളർത്തി കറുത്ത കോട്ടും വെളുത്ത ടീഷർട്ടും മാസ്കും ധരിച്ച അജ്ഞാതന്‍റെ ബൈക്കിന്‍റെ നമ്പർ പ്ലേറ്റിൽ കെഎൽ 46 എന്നൊഴികെ ബാക്കി സ്റ്റിക്കറൊട്ടിച്ച് മറച്ചിരിക്കയായിരുന്നെന്നും പറയുന്നു.

സംഭവത്തെതുടർന്ന് കുട്ടിയുടെ പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി.