മൂവാറ്റുപുഴയിൽ രണ്ടാം ഘട്ട പര്യടനവുമായി ജോയ്സ്
Sunday, April 21, 2024 4:42 AM IST
മൂവാറ്റുപുഴ: ഇടുക്കി ലോക്സഭയിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ടാം ഘട്ട പൊതുപര്യടനം നടത്തി.

ആദ്യ സ്വീകരണ കേന്ദ്രമായ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഞാറക്കാട് സ്ഥാനാർഥിയെ പ്രവർത്തകർ വരവേറ്റു. മുത്തുക്കുടകളും ദഫ് മുട്ട്, ഗരുഡൻ തൂക്കം, നിറപറ, വാദ്യമേളങ്ങൾ എന്നിവയുടെ അകന്പടിയിൽ വേദിയിലേയ്ക്ക് ആനയിച്ചു.

തെരഞ്ഞടുപ്പ് ചിഹ്നംപതിച്ച 20 മീറ്റർ നീളമുളള ചുവന്ന ബാനർ ഉയർത്തിയും പൂക്കൾ വിതറിയുമായിരുന്നു സ്വീകരണം ഒരുക്കി‍യത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.

സ്വന്തം കൃഷിയിടത്തിലെ ഉത്പന്നങ്ങളുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ സാബു ടി മാത്യുവും കർഷകരും ജോയ്സ് ജോർജിനെ സ്വീകരിച്ചു.

വനിതകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പൂച്ചെണ്ടുകളും ഹാരാർപ്പണവുമായി സ്വീകരിച്ചു. മഞ്ചരിപ്പീടിക, ചാത്തമറ്റം സ്കൂൾ, പൈങ്ങോട്ടൂർ ടൗണ്‍ എന്നിവിടങ്ങളിൽ പര്യടനശേഷം കുളപ്പുറത്ത് സമാപിച്ചു.

ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ ഉജ്വല സ്വീകരണം നൽകി. കാലാന്പൂര്, അഞ്ചൽപ്പെട്ടി, കടുംപിടി, പുന്നമറ്റം, തോട്ടഞ്ചേരി, വരാപ്പിള്ളിമ്യാൽ, കുഴുന്പിൽ താഴ്, ഏനാനല്ലൂർ ഷാപ്പുംപടി, ആയവന പള്ളിത്താഴം, എസ്എൻഡിപി ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ പര്യടനം കാവക്കാട് സമാപിച്ചു.

ഉച്ചക്കുശേഷം മാറാടി പഞ്ചായത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ പെരിങ്ങഴ കവലയിലെത്തി.

എയ്ഞ്ചൽ വോയ്സ് കവല, പള്ളിക്കവല, ഈസ്റ്റ് മാറാടി, പാറത്തട്ടാൽ പള്ളിത്താഴം, മണ്ണത്തൂർ കവല, വിരിപ്പുകണ്ടം കായനാട് റേഷൻകടപ്പടി, എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി.
മുളവൂർ, ആനിക്കാട്, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ നാളെ മൂന്നാംഘട്ട പൊതുപര്യടനം നടക്കും.