ഫ്ലാറ്റ് സമുച്ചയനിർമാണം ഒച്ചിഴയുംവേഗത്തിൽ
Thursday, June 20, 2024 3:43 AM IST
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ വെള്ളയാംകുടിയിൽ നിർമിക്കുന്ന ഭവനരഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയ നിർമാണം ഒച്ചിഴയും വേഗത്തിൽ. 44 ഓളം ഭവനരഹിതരായ കുടുംബങ്ങൾക്കായാണ് ഫ്ലാറ്റ് നിർമിച്ച് നൽകുന്നത്. വെള്ളയാംകുടിയിൽ ലക്ഷംവീട് കോളനിക്ക് സമീപം നഗരസഭ വിട്ടു നൽകിയ 50 സെന്‍റ് സ്ഥലത്താണ് 5.21 കോടി രൂപ അനുവദിച്ച് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം ആരംഭിച്ചത്.

വെള്ളയാംകുടിയിലെ നിരവധി യുവാക്കൾ അടക്കം കായിക പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് നികത്തിയാണ് ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. 2020 ൽ തുടങ്ങിയ നിർമാണം വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നാം നിലയുടെ നിർമാണം പോലും പൂർത്തിയാക്കിയിട്ടില്ല.

ഫ്ലാറ്റ് നിർമാണം മന്ദഗതിയിൽ നടക്കുന്ന വിഷയത്തിൽ പ്രതിഷേധവും ഉയരുന്നുണ്ട്. നിർമാണ പ്രവർത്തനത്തിൽ തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നതെന്നും പരാതി ഉയരുന്നുണ്ട്. നിലവിൽ ചില ദിവസങ്ങളിൽ മാത്രം ഇവിടെ ചെറിയ തോതിൽ പണികൾ നടക്കാറുണ്ടന്നും പറയുന്നു.