വാളറ ജനവാസമേഖലകളിൽ വീണ്ടും കാട്ടാന ആക്രമണം
Wednesday, June 19, 2024 4:24 AM IST
അടിമാലി: മഴ കനത്തതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി.

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ യാത്രക്കാർക്ക് ഭീഷണി ആയതിനു പുറമേ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ്. ചീയപ്പാറ മേഖലയിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി ഏറെ നേരം മാർഗ തട‌സം സൃഷ്ടിച്ചു.

അടിമാലി ഗ്രാമ പഞ്ചായത്തിലെ 20, 19 വാർഡുകളിൽപ്പെടുന്ന കന്പിലൈൻ, ആറാംമൈയിൽ, വാളറ, പാട്ടയിടന്പ്, തോപ്പിക്കുടി പോൾ, കളരിക്കൽ ജോയ്, കല്ലറയ്ക്കൽ ജോസ് എന്നിവരുടെ കൃഷിയിടത്തിലിറങ്ങി നാലോളം കാട്ടാനകൾ തെങ്ങുകളും വാഴകളും റബറും അടക്കം വ്യാപകമായി കൃഷിനാശം വരുത്തി. അടിമാലി ഗ്രാമപഞ്ചായത്തിലെ തന്നെ ആദിവാസി ഉൗരിൽ കാട്ടാനകളുടെ ശല്യം ഏറിവരുന്നതായി പറയുന്നു.

ദിവസവും ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. ആദിവാസി മേഖലകളായ കുളമാംകുഴി, പാട്ടഇടന്പ് എന്നിവിടങ്ങളിലും രാത്രികാലങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നുണ്ട്. വനാന്തര മേഖലകളിൽ കൂടിയുള്ള നാട്ടുകാരുടെ രാത്രിയാത്രയും ഭീഷണിയിലാണ്. പടിക്കപ്പ് മേഖലയിൽ കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയും ഭീതി പരത്തുന്നുണ്ട്. കാട്ടാനകളെ തുരത്താൻ സോളാർ വേലി ഉൾപ്പെടെ പല വാഗ്ദാനങ്ങളും ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.