ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു ദുർഗന്ധം സഹിക്കാനാകാതെ ഭക്തർ
Friday, May 3, 2024 4:11 AM IST
അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ദുർഗന്ധം സഹിക്കാനാകാതെ ഭക്തർ. നടപടി സ്വീകരിക്കാതെ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിലാണ് തിലോപ്യ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ധാരാളമായി ചത്തു പൊങ്ങുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി മത്സ്യങ്ങൾ ധാരാളമായി ചത്തുപൊങ്ങുന്നുണ്ട്. ചൂട് കുത്തനെ ഉയർന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് സൂചനയുണ്ട്. ഇതുമൂലം ക്ഷേത്ര പരിസരത്ത് അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.

ഭക്തർ ദുരിതമനുഭവിച്ചിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് യാതൊരു ശുചീകരണ നടപടിയും ആരംഭിച്ചിട്ടില്ല. ചത്തുപൊങ്ങുന്ന മത്സ്യങ്ങളെ ഭക്തർ തന്നെ ചാക്കിലാക്കി മറവു ചെയ്യുകയാണ്. ദേവസ്വം ബോർഡിന്‍റെ ഈ അനാസ്ഥയ്ക്കെതിരേ ഭക്തർക്കിടയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.