എടിഎമ്മിൽ റീത്ത് വെച്ച് നാട്ടുകാരുടെ പ്രതിഷേധം
Tuesday, May 7, 2024 11:14 PM IST
കൊട്ടാരക്കര: അടിക്കടി തകരാറിലാകുന്ന തൃക്കണ്ണാ മംഗൽ തോട്ടം മുക്കിലെ എസ് ബി ഐ എ റ്റി എംൽ റീത്ത് വെച്ച് ജനകീയവേദിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധം. എടിഎം തകരാറിനെ കുറിച്ച് എസ്ബിഐ അധികൃതരെ പലവട്ടം അറിയിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

തോട്ടം മുക്കിൽ പ്രവർത്തിക്കുന്ന എസ് ബി ഐ എ ടിഎം ഇപ്പോൾ മൂന്നാഴ്ച കൊണ്ട് പ്രവർത്തനരഹിതമാണ്. ഇതിനടുത്താണ് കൊട്ടാരക്കര കോടതി സമുച്ചയം.

കോടതയിൽ വരുന്ന നൂറുകണക്കിന് വക്കീലന്മാർ, ക്ലാർക്ക്, മറ്റു ജീവനക്കാർ, കോടതിയിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവർ, നാട്ടുകാർ എന്നിവരുടെ ഏക ആശ്രയമാണ് ഈ എടിഎം. ഇത് നിരന്തരം തകരാറിലാകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന്‍റെ വാതിലും തകരാറിലാണ്. പ്രായമായവർ പെൻഷൻ എടുക്കുന്നത് ഈ എ ടിഎമ്മിൽ നിന്നാണ്്. ഇപ്പോൾ അതും മുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് കേടുപാടുകൾ പരിഹരിച്ച് ജനങ്ങൾക്ക് എടിഎം ഉപയോഗ്യ മാക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയ വേദി ആവശ്യപ്പെട്ടു. സജീ ചേരൂർ, അഡ്വ. വെളിയം അജിത്, സാബു നെല്ലിക്കുന്നം, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കോട്ടാത്തല ശിശുപാലൻ, ബെൻസ്, മത്തായി എന്നിവർ പങ്കെടുത്തു.