കൊ ട്ടാരക്കരയിൽ ബൈക്ക് മോ ഷണം വ്യാപകം
Tuesday, May 7, 2024 11:14 PM IST
കൊട്ടാരക്കര: ടൗണിലും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം തുടർക്കഥയാകുന്നു. നഷ്ടപ്പെട്ടവരെല്ലാം പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു കേസിലും തുമ്പു കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അവർ ഇത്തരം കേസുകൾ അവഗണിക്കുകയാണെന്നാണ് പരാതി.

രണ്ടു ദിവസം മുൻപ് രണ്ട് ബൈക്കുകളാണ് നഷ്ടമായത്. ഒന്ന് വീട്ടിൽ പൂട്ടി വെച്ചതായിരുന്നെങ്കിൽ മറ്റൊന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തു നിന്നുമായിരുന്നു. ഈ മാസം തന്നെ എട്ടോളം ബൈക്ക് മോഷണ കേസുകൾ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പുത്തൂർ, എഴുകോൺ, പൂയപ്പള്ളി സ്റ്റേഷനുകളിലും ഇത്തരം കേസുകളുണ്ടായിട്ടുണ്ട്. പരാതി വാങ്ങി വയ്ക്കുന്നതല്ലാതെ ഇതിനെ കുറിച്ച് അന്വേഷണം നടത്താൻ പോലീസ് തയാറാകുന്നില്ല.

വ്യാപകമായ ബൈക്ക് മോഷണത്തിനു പിന്നിൽ ഛിദ്ര ശക്തികളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ദേശവിരുദ്ധ ശക്തികൾ, കുറ്റകൃത്യം നടത്തുന്ന സംഘടനകൾ, മദ്യവും മയക്കുമരുന്നും കടത്തുന്നവർ തുടങ്ങിയവരാകാം ഇതിനു പിന്നിൽ.

എന്നാൽ സാധാരണ പോലീസോ രഹസ്യ പോലീസോ ഇതൊന്നും അന്വേഷിക്കാൻ മെനക്കെടാറില്ല.

റൂറൽ എസ് പി പോലീസ് സ്റ്റേഷൻ സന്ദർശനമോ കേസുകളുടെ പരിശോധനകളോ നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. സ്വന്തം ഓഫീസിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. പോലീസ് സേനയിൽ നിന്നും ഇത്തരം പരാതികൾ ഉയരുന്നുണ്ട്.