ചിറ്റുമല -മൺട്രോ ത്തുരുത്ത് റോ ഡ് നിർമാണം; കാൽനടക്കാർക്ക് നടക്കാൻ ഇടമില്ല
Sunday, May 5, 2024 10:58 PM IST
കുണ്ടറ :ചിറ്റുമല മൺറോതുരത്ത് റോഡ് പുനർനിർമാണത്തിനു ശേഷവും കാൽനടക്കാർക്ക് നടക്കാൻ ഇടമില്ലാത്തത് അപകടം സൃഷ്ടിക്കുന്നു.

റോഡ് പുനർ നിർമാണത്തിന് ശേഷം റോഡിന്‍റെ ഇരുവശവും കുഴിഞ്ഞ സ്ഥിതിയിലായതിനാൽ കാൽനടക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. വാഹനങ്ങൾ എത്തുമ്പോൾ റോഡിന്‍റെ വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ യാതൊരു നിർവാഹവും ഇല്ലെന്നുള്ളത് വിഷമം സൃഷ്ടിക്കുന്നു. ഇരുവശങ്ങളിലുമുള്ള കുഴിയിലേക്ക് വീണാൽ അപകടം ഉറപ്പാണ്.

റോഡിന്‍റെ ഇരുവശങ്ങളി ലും യാത്രക്കാർക്ക് സുഖമായി സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് കെപിസിസി വിചാര വിഭാഗം മൺട്രോത്തുരുത്ത് മണ്ഡലം പ്രസിഡന്‍റ് കന്നിമേൽ അനിൽകുമാർ ആവശ്യപ്പെട്ടു.

ചിറ്റുമല മൺട്രോതുരുത്ത് റോഡ് ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോഡിന്‍റെ ഇരുവശവും മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് കാൽനടക്കാർക്ക് അപായ രഹിതമായി യാത്ര ചെയ്യാൻ പാകമായ തരത്തിൽ റോഡിന്‍റെ നിർമാണം പൂർത്തീകരിക്കാൻ ഇതുവരെകഴിഞ്ഞിട്ടില്ല.

ഇതുമൂലം റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കുഴിയിലേക്ക് നിരവധി കാൽനട യാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് വീണ് അപകടത്തിൽ പെട്ടിട്ടുള്ളത് പൊതുമരാമത്ത് വിഭാഗം അധികാരികൾക്കും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതികൾ അയച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

പരാതികളുടെ എണ്ണം വർധിക്കുമ്പോൾ കോൺട്രാക്ടർമാരും വകുപ്പ് അധികാരികളും എവിടെയെങ്കിലും റോഡിന്‍റെ ഇരുവശങ്ങളിലും പണി ചെയ്യിക്കുന്നത് കൊണ്ട് പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല. റോഡിന്‍റെ ഇരുവശങ്ങളിലും കുഴിക്കുമേൽ പുല്ല് മൂടി കിടക്കുന്നതും അപകടം വർധിപ്പിക്കുന്നു.

റോഡിന്‍റെ ഇരുവശങ്ങളും യാത്രക്കാർക്ക് നിർഭയം സഞ്ചരിക്കാൻ ഉതകുംവിധം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.