കാസർഗോഡ്: ജില്ലയിലെ മൃഗാശുപത്രികളിലും ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു. രണ്ട് സീനിയർ വെറ്ററിനറി സർജൻമാരുടെയും ആറ് വെറ്ററിനറി സർജൻമാരുടെയും ഒഴിവുകളാണ് ജില്ലയിലുള്ളത്. മിക്കയിടങ്ങളിലും അടുത്തുള്ള മൃഗാശുപത്രികളിലെ ഡോക്ടർമാർക്ക് അധിക ചുമതല നല്കിയിരിക്കുകയാണ്. ഇത് ഡോക്ടർമാർക്ക് അധിക ജോലിഭാരത്തിനൊപ്പം ക്ഷീരകർഷകർക്കും മറ്റും തീരാത്ത അലച്ചിലിനും വഴിയൊരുക്കുന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രം, കാഞ്ഞങ്ങാട് ഗവ. മൃഗാശുപത്രി എന്നിവിടങ്ങളിലും കള്ളാർ, ബെള്ളൂർ പഞ്ചായത്തുകളിലെ മൃഗാശുപത്രികളിലുമാണ് ഡോക്ടർമാരുടെ ഒഴിവുള്ളത്. സ്ഥിരം ഡോക്ടർമാരെ കിട്ടുന്നില്ലെങ്കിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല.

ബ്ലോക്ക് തലത്തിൽ തുടങ്ങിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളിൽ താത്കാലിക നിയമനങ്ങൾ നടക്കുന്നുണ്ട്. ബേഡഡുക്കയിലെ ആട് ഫാം അടുത്തമാസത്തോടെ പ്രവർത്തനക്ഷമമാകുമ്പോൾ അവിടെയും ഒരു സ്ഥിരം ഡോക്ടറെ നിയോഗിക്കേണ്ടിവരും.