കാഞ്ഞങ്ങാട്: ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർക്കുനേരെ അക്രമം നടത്തുകയും പാത്രങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്ത നാല് റിമാൻഡ് പ്രതികളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ജയിലുകളിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് സ്വദേശികളായ മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിർസാൻ എന്നിവരെയാണ് ജയിൽ മാറ്റിയത്. ജയിൽ അധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ വീണ്ടും കേസെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട് നഗരത്തിൽവച്ച് പൂച്ചക്കാട് സ്വദേശി താജുദീനെയും ഒരു ഇതരസംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച കേസിലാണ് ഇവർ റിമാൻഡിൽ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഇവർ ജയിലിൽ അക്രമമുണ്ടാക്കിയത്.

ജയിൽ ഉദ്യോഗസ്ഥരായ വി.ആർ. രതീഷ്, ജയകുമാർ എന്നിവരെ തടഞ്ഞ്നിർത്തി കൈവീശി അടിക്കുകയും നാലുപേരും പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ നല്കിയ പരാതിയിൽ പറയുന്നു.

ജയിലിൽ ഉപയോഗിക്കുന്ന പാത്രങ്ങളും ഇവർ എറിഞ്ഞ് നശിപ്പിച്ചു. ഇവർ നേരത്തേ കാപ്പ ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. ആഷിഖിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും ഷഫീഖിനെ കണ്ണൂർ ജില്ലാ ജയിലിലേക്കും റംഷീദിനെ കണ്ണൂർ സ്പെഷ്യൽ ജയിലിലേക്കും മിർസാനെ കോഴിക്കോട് ജില്ലാ ജയിലിലേക്കുമാണ് മാറ്റിയത്.