കാസര്‍ഗോഡ്: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികളുടെയും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി.അഖില്‍ അധ്യക്ഷതവഹിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട എല്‍എ എന്‍എച്ച് ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചു.

അടിയന്തിര ഘട്ടങ്ങളില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ ചീകിയൊതുക്കുന്നതിനും മരച്ചില്ലകള്‍ മുറിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എഡിഎം പറഞ്ഞു. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍പ് സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും പരിസരം ക്ലീന്‍ ചെയ്യുകയും അപകട സാധ്യതയുള്ള മരച്ചില്ലകളും മരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും എഡിഎം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ ദുരന്തസാധ്യതാപ്രദേശങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഓറഞ്ച് ബുക്ക് നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ ചുരുങ്ങിയത് രണ്ടു വാര്‍ഡുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ജി.സുധാകരന്‍ പറഞ്ഞു. 10 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന കണക്കില്‍ വോളണ്ടിയര്‍മാരെ ചുമതലപ്പെടുത്തി. ദുരന്ത ആഘാതം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭാഗങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി എംസിഎഫുകളില്‍ നിന്നും അജൈവമാലിന്യം പൂര്‍ണമായും നീക്കെചെയ്യുമെന്നും മാലിന്യനിര്‍മാര്‍ജനത്തിന് ഹരിതകര്‍മസേന സജ്ജമായിട്ടുണ്ടെന്നും അറിയിച്ചു. പാലങ്ങള്‍, കല്‍വെര്‍ട്ടുകള്‍ എന്നിവയുടെ അടിയിലുള്ള തടസങ്ങള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേം റഞ്ഞു.

ആരോഗ്യവകുപ്പ് ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതര സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയും മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രാദേശികസമിതി യോഗങ്ങള്‍ ചേര്‍ന്ന് വരികയാണെന്നും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂളുകളില്‍ കുടിവെള്ളത്തിനാശ്രയിക്കുന്ന സ്രോതസുകള്‍ പരിശോധിക്കും.

കടലാക്രമണം നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ജിയോബാഗ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ എഇ അറിയിച്ചു. കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്നും റെസ്‌ക്യൂ ബോട്ടുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പ്രതിനിധി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും മഴക്കാല പൂര്‍വ ശുചീകരണത്തിനും മഴ മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനിതാശിശുവികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും അടിയന്തര സാഹചര്യത്തില്‍ ക്യാമ്പുകള്‍ തുറക്കാനായി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതായും തഹസില്‍ദാര്‍മാര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംവിധാനങ്ങളുടെ ലിസ്റ്റ് തയാറാക്കി കഴിഞ്ഞുവെന്നും തഹസില്‍ദാര്‍മാര്‍ അറിയിച്ചു.