ചീമേനി: കുടുംബശ്രീ അയൽക്കൂട്ട - ഓക്സിലറി അംഗങ്ങളുടെ ജില്ലാതല അരങ്ങ് സർഗോത്സവത്തിന് കയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ചിത്രരചന, കഥ, കവിത, പ്രസംഗം ഉൾപ്പെടെ 16 സ്റ്റേജിതര മൽസരങ്ങളും 12 സ്റ്റേജിനങ്ങളുമാണ് ആദ്യദിനത്തിൽ അരങ്ങേറിയത്.

ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 122 പോയിന്‍റുമായി ഹൊസ്ദുർഗ് താലൂക്കാണ് മുന്നിലുള്ളത്. കാസർഗോഡ് താലൂക്ക് 78 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും വെള്ളരിക്കുണ്ട് 55 പോയിന്‍റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. 29 പോയിന്‍റാണ് മഞ്ചേശ്വരം താലൂക്കിനുള്ളത്.

18 മുതൽ 40 വയസ് വരെയും 40 വയസിന് മുകളിലുമായി ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എഡിഎസ്, സിഡിഎസ്, ബ്ലോക്ക് തല മത്സരങ്ങളിലെ വിജയികളാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ഇന്ന് രാവിലെ 10 ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ സർഗോത്സവത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും.