കാസര്‍ഗോഡ്: കുമ്പള ആരിക്കാടി കടവത്തെ താത്കാലിക ടോള്‍ പ്ലാസ നിര്‍മാണവുമായി മുന്നോട്ട് പോവാന്‍ ദേശീയപാതാ അതോറിറ്റിയുടെ നീക്കം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവൃത്തി ഇനി പൊലീസിന്‍റെ സംരക്ഷണയോടെ പുനരാരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പിനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ 19നു യോഗം വിളിപ്പിച്ചിട്ടുണ്ട്. എംപി, എംഎല്‍എമാര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

തലപ്പാടി അതിര്‍ത്തിയില്‍ നിലവില്‍ ടോള്‍ ബൂത്ത് ഉള്ളപ്പോഴാണ് 20 കിലോ മീറ്റര്‍ പരിധിയില്‍ വീണ്ടും ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കാന്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്നും കുമ്പളയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണം തടയുമെന്നുമാണ് സമരരംഗത്തുള്ളവര്‍ പറയുന്നത്.

നേരത്തെ ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാണ പ്രവൃത്തി തടസപ്പെടുത്തുകയും ചെയ്തിരുന്നു.

ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനായി എടുത്ത കുഴി പ്രതിഷേധക്കാര്‍ മൂടുകയും ചെയ്തിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവരടക്കമുള്ളവരും സ്ഥലത്തെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.