രാജപുരം: ഗ്രാമീണപാതകൾ പോലും മെക്കാഡം ടാറിംഗ് നടത്തി മനോഹരമാക്കുന്ന കാലത്ത് പൊട്ടിപ്പൊളിഞ്ഞ് നാനാവിധമായിട്ടും ശരിയാക്കാൻ സമയമായില്ലെന്ന മട്ടിൽ പഞ്ചായത്ത് അധികൃതർ അവഗണിക്കുന്ന ഒരു റോഡ്.

കള്ളാർ പഞ്ചായത്തിലെ കോട്ടക്കുന്ന് - പാലംകല്ല് - മുണ്ടമാണി റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ നിരവധി തവണ പഞ്ചായത്തിലെത്തി പരാതി പറഞ്ഞെങ്കിലും ഇതുവരെ നടപടികളൊന്നുമായില്ല.

ഈ റോഡിന്‍റെ അറ്റകുറ്റപണിക്കുള്ള കരാർ നടപടികൾ പൂർത്തിയായെന്നും മാർച്ച് അവസാനത്തോടെ പണി തുടങ്ങുമെന്നുമാണ് കഴിഞ്ഞ സാമ്പത്തികവർഷം തീരാറായപ്പോൾ പഞ്ചായത്ത് അധികൃതർ പറഞ്ഞത്. പക്ഷേ ഒന്നും സംഭവിച്ചില്ല.

റോഡിന്‍റെ അപകടാവസ്ഥയറിയാതെ ഇതുവഴി വന്ന് ഇരുചക്ര വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. കള്ളാർ പഞ്ചായത്തിൽ ഏറ്റവും പരിതാപകരമായ അവസ്ഥയിലുള്ള റോഡാണ് ഇതെന്നും നാട്ടുകാർ പറയുന്നു.