കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച ബുദ്ധിന്യൂനത സംഭവിച്ച പെണ്‍കുട്ടിയെയും മാതാപിതാക്കളെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഡെപ്യൂട്ടി കളക്ടര്‍ക്ക് (എന്‍ഡോസൾഫാൻ‍ വിഭാഗം)നിര്‍ദേശം നല്‍കി.

മുളിയാര്‍ കാനത്തൂര്‍ ശ്രീന നിലയത്തില്‍ കെ. ഇന്ദിരയുടെ അപേക്ഷ പരിഗണിക്കണമെന്നാണ് കമ്മീഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്. മകള്‍ക്ക് പിന്നാലെ മാതാപിതാക്കളും രോഗബാധിതരാണെന്നും തങ്ങളുടെ റേഷന്‍ കാര്‍ഡ് പോലും ബിപിഎല്‍ അല്ലെന്നും പരാതിയില്‍ പറയുന്നു.വിവിധ എന്‍ഡോസള്‍ഫാന്‍ കേസുകള്‍ നേരിട്ട് കേള്‍ക്കുന്നതിനായി ഡെപ്യൂട്ടി കളക്ടറെ സിറ്റിംഗില്‍ വിളിച്ചു വരുത്തിയിരുന്നു.

പരാതിക്കാരിയുടെയും മകളുടെയും പേരുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് ഡപ്യൂട്ടി കളക്ടര്‍ അറിയിച്ചു. എന്നാല്‍ രേഖകള്‍ സഹിതം തങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതാണെന്ന് പരാതിക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അപേക്ഷ പരിഗണിച്ച് നടപടിയെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.