പരപ്പ: ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനും ശാസ്ത്രീയ വികസനം സാധ്യമാക്കുന്നതിനും കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി പാലാഴി പദ്ധതിയുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്. മണ്ണുത്തിയിലെ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല, ഹരിയാനയിലെ കര്‍ണാലിലുള്ള നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ മണ്ണുത്തി സര്‍വകലാശാലയിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹായത്തോടെ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നും കന്നുകാലികളുടെ ശരീരസ്രവങ്ങളുടെ സാമ്പിളുകളും വിവിധ പ്രദേശങ്ങളിലെ മണ്ണിന്‍റെ സാമ്പിളുകളും ശേഖരിക്കും. കര്‍ഷകരുടെ സാമൂഹ്യ-സാമ്പത്തിക വിവരങ്ങളും ശേഖരിക്കും. ഇതുവഴി ബ്ലോക്ക് പരിധിയിൽ ക്ഷീരമേഖലയിലെ പരിമിതികള്‍ തിരിച്ചറിയുന്നതിനും ശാസ്ത്രീയ ഇടപെടലുകള്‍ നടത്തുന്നതിനും സഹായകമായ അടിസ്ഥാന വിവരശേഖരം സൃഷ്ടിക്കും.

സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കന്നുകാലികളുടെ രോഗപ്രതിരോധ ശേഷിയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. മികച്ച ഗുണങ്ങളുള്ള കന്നുകാലികളുടെ ബീജം കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ഓരോ പഞ്ചായത്തിനും 300 ഡോസ് ബീജം വീതം നല്കും.

ഇതിന് ചെലവാകുന്ന 10.5 ലക്ഷം രൂപ അതത് പഞ്ചായത്തുകള്‍ വഹിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ക്ഷീരോത്പാദന മേഖലയില്‍ മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.