പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ "പരിശോധന നാടകം'
Monday, June 24, 2024 5:47 AM IST
പേരാമ്പ്ര : കുറ്റ്യാടി ജലസേചന വകുപ്പിന്‍റെ പെരുവണ്ണാമൂഴി അണക്കെട്ടിന്‍റെയും ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെയും നടത്തിപ്പും സുരക്ഷയും സൗകര്യങ്ങളും വിലയിരുത്താൻ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സംയുക്ത പരിശോധന നടത്തി.

അതേ സമയം ഇവിടെ ഫീസടച്ച് എത്തുന്ന സന്ദർശകരുടെ ക്ഷേമം ഉറപ്പു വരുത്താൻ പരിശോധനയോ അന്വേഷണമോ ഇവർ നടത്തിയില്ല. ടൂറിസ്റ്റ്‌ കേന്ദ്രത്തിനുള്ളിൽ ഭക്ഷണം ലഭിക്കുകയില്ല. കുടിവെള്ളവും ഇല്ല.

കാന്‍റിൻ പൂട്ടിയിട്ട് ആറ് മാസം പിന്നിട്ടു. ലക്ഷങ്ങൾ വകയിരുത്തി നിർമിച്ച കഫ്റ്റീരിയയും ആരംഭത്തിൽ തന്നെ നിലച്ചു. ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന പിഞ്ചു കുട്ടികൾക്കടക്കം തുള്ളി വെള്ളം ലഭിക്കാനും ലഘു ഭക്ഷണം ലഭിക്കാൻ പോലും പുറത്തുള്ള സ്വകാര്യ ഭക്ഷ്യ ശാലകളാണ് ഏക ആശ്രയം.

കാന്‍റീൻ തുറക്കാൻ ജലസേചന വകുപ്പ് ശ്രദ്ധിക്കുന്നില്ല. ടൂറിസ്റ്റു കേന്ദ്രത്തിനുള്ളിൽ കച്ചവടം ചെയ്താൽ നഷ്ടമാണെന്ന വാദമുഖമാണു നിരത്തുന്നത്. ഉന്നത ഉദ്യോഗസ്ഥ പരിശോധന സംഘവും ടൂറിസ്റ്റുകളുടെ പ്രശ്നങ്ങൾ കാണുന്നില്ല. സെക്യൂരിറ്റിക്കാരെ പോലും അകറ്റി നിർത്തി മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു പരിശോധന നാടകം.