കുറ്റ്യാടി ടൗണിലെ ഓവുചാലുകളിൽ വേനൽക്കാലത്തും "വെള്ളമുണ്ട്'
Monday, May 6, 2024 5:13 AM IST
കുറ്റ്യാടി: നാട് വേനൽ ചൂടിൽ വരളുമ്പോഴും കുറ്റ്യാടി ടൗണിലെ ഓവുചാലുകളിൽ വെള്ളമുണ്ട്. എന്നാൽ ഒഴുകുന്നത് ടൗണിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ മലിനജലമാണെന്ന് മാത്രം.

കൂൾബാറുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴുക്കുന്ന മലിനജലത്തോടൊപ്പം കക്കൂസ് മാലിന്യവും ചിലർ ഓവുചാലിലേക്ക് ഒഴുക്കുകയാണ്. പല ഹോട്ടലുകളുടെയും മലിനജല കുഴലുകൾ ഓവുചാലിലേക്ക് വെള്ളം ഒഴുക്കാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്.

ടൗൺ നവീകരണത്തിന്‍റെ ഭാഗമായി പഴയ ഓവുചാൽ പൊളിച്ചപ്പോൾ ഇത് വിവാദമാകുകയും പഞ്ചായത്ത് ചില സ്ഥാപനങ്ങൾക്ക് നേരെ നടപടി എടുത്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമായില്ലെന്നതാണ് ഈ വേനൽക്കാലത്തും ഓവുചാലിലൂടെ വെള്ളം ഒഴുകുന്നത് കാണിക്കുന്നത്.

മഞ്ഞപ്പിത്തം പലയിടത്തും പടരുന്ന സാഹചര്യത്തിൽ ഓവുചാലിലൂടെ മലിനജലം ഒഴുക്കി പുഴയിലേക്ക് വിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. വേനൽ കനത്തതോടെ ജനങ്ങൾ അലക്കാനും കുളിക്കാനും കുറ്റ്യാടി പുഴയെയാണ് ആശ്രയിക്കുന്നത് എന്നത് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.